ലക്നോ: തെരഞ്ഞെടുപ്പു സുതാര്യമായി നടത്തണമെന്ന ആവശ്യവുമായി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷന്റെ പാനലിനെ സമീപിച്ചത് കോൺഗ്രസിന്റെ ഔദ്യോഗിക സംഘമല്ലെന്നു യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു. ഇതു ചൂണ്ടിക്കാട്ടി കമ്മീഷന് ഇന്നലെ ലല്ലു കത്തെഴുതി. എന്നാൽ, കോൺഗ്രസിന്റെ കത്തുമായി വന്നവരാണ് തങ്ങളെ കാണാനെത്തിയതെന്നും ആവശ്യമെങ്കിൽ ഇവർ നല്കിയ കത്ത് പുറത്തുവിടുമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ സുശീൽ ചന്ദ്ര ഇന്നലെ പറഞ്ഞു.
യുപിയിലെ തെരഞ്ഞെടുപ്പു സ്ഥിതിഗതികൾ വിലയിരുത്താൻ ചൊവ്വാഴ്ച ലക്നോയിലെത്തിയ കമ്മീഷൻ അംഗങ്ങളുമായി കോൺഗ്രസ് നേതാക്കളായ ഓംകാർനാഥ് സിംഗ്, വീരേന്ദ്ര മദൻ, മുഹമ്മദ് അനസ് ഖാൻ എന്നിവരാണു ചർച്ച നടത്തിയത്. ഇവർ പാർട്ടി നിശ്ചയിച്ച പ്രതിനിധി സംഘത്തിലുള്ളവരല്ലെന്നാണ് കോൺഗ്രസ് അധ്യക്ഷൻ കത്തിൽ ചൂണ്ടിക്കട്ടിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ടു ചർച്ച നടത്തിയിരുന്നു. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് 2022 ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി നടക്കും.
യുപിയിലെ തെരഞ്ഞെടുപ്പു സ്ഥിതിഗതികൾ വിലയിരുത്താൻ ചൊവ്വാഴ്ച ലക്നോയിലെത്തിയ കമ്മീഷൻ അംഗങ്ങളുമായി കോൺഗ്രസ് നേതാക്കളായ ഓംകാർനാഥ് സിംഗ്, വീരേന്ദ്ര മദൻ, മുഹമ്മദ് അനസ് ഖാൻ എന്നിവരാണു ചർച്ച നടത്തിയത്. ഇവർ പാർട്ടി നിശ്ചയിച്ച പ്രതിനിധി സംഘത്തിലുള്ളവരല്ലെന്നാണ് കോൺഗ്രസ് അധ്യക്ഷൻ കത്തിൽ ചൂണ്ടിക്കട്ടിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ടു ചർച്ച നടത്തിയിരുന്നു. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് 2022 ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി നടക്കും.