ന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ. മുഖ്യ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു.
രാജ്യത്തു തെരഞ്ഞെടുപ്പു റാലികൾ നിയന്ത്രിക്കുമെന്നും യുപിയിൽ ജനുവരി അഞ്ചിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്മീഷന്റെ മൂന്നു ദിവസത്തെ യുപി സന്ദർശനം പൂർത്തിയായതിനു പിന്നാലെയാണ് അറിയിപ്പുകൾ. അടുത്തയാഴ്ച തീയതി പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. യുപിയിലെ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്.
കോവിഡ് മുൻകരുതലുകളുടെ പശ്ചാത്തലത്തിൽ വോട്ടിംഗ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവരാകും. യുപി സർക്കാർ നൽകുന്ന കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ 50 ശതമാനം ആളുകൾക്കും വാക്സിൻ നൽകി കഴിഞ്ഞു. വെറും നാലു പേരിൽ മാത്രമാണ് യുപിയിൽ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയത്.
രാജ്യത്തു തെരഞ്ഞെടുപ്പു റാലികൾ നിയന്ത്രിക്കുമെന്നും യുപിയിൽ ജനുവരി അഞ്ചിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്മീഷന്റെ മൂന്നു ദിവസത്തെ യുപി സന്ദർശനം പൂർത്തിയായതിനു പിന്നാലെയാണ് അറിയിപ്പുകൾ. അടുത്തയാഴ്ച തീയതി പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. യുപിയിലെ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്.
കോവിഡ് മുൻകരുതലുകളുടെ പശ്ചാത്തലത്തിൽ വോട്ടിംഗ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവരാകും. യുപി സർക്കാർ നൽകുന്ന കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ 50 ശതമാനം ആളുകൾക്കും വാക്സിൻ നൽകി കഴിഞ്ഞു. വെറും നാലു പേരിൽ മാത്രമാണ് യുപിയിൽ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയത്.