പനാജി: ഐഎസ്എല്ലിൽ നീണ്ട കാത്തിരിപ്പിനുശേഷം ബംഗളൂരു എഫ്സിക്ക് ജയം. ചെന്നൈയിൻ എഫ്സിക്കെതിരെയായിരുന്നു ബംഗളൂരുവിന്റെ ജയം. ജയമില്ലാതിരുന്ന തുടർച്ചയായ ഏഴു മത്സരങ്ങൾക്കുശേഷമാണ് ഇന്ന് ബംഗളൂരുവിന് ജയിക്കാനായത്.
ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബംഗളൂരുവിന്റെ ജയം. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ചെന്നൈ ലീഡ് നേടിയിരുന്നു. മിർലൻ മുർസയെവാണ് ചെന്നൈയുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ 38-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചെന്നൈയുടെ വലയിലെത്തിച്ചത് ക്ലെയ്റ്റൻ സിൽവ ബംഗളൂരുവിനെ സമനിലയിലെത്തിച്ചു. 43-ാം മിനിറ്റിൽ അലൻ കോസ്റ്റയിലൂടെ ബംഗളൂരു ലീഡ് നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ബംഗളൂരുവിനെ ഞെട്ടിച്ച് റഹീം അലിയിലൂടെ ചെന്നൈ സമനില പിടിച്ചു. തുടർന്ന് 70-ാം മിനിറ്റിൽ ഉദാന്ത സിംഗിലൂടെ ബംഗളൂരു വീണ്ടും മുന്നിലെത്തി. 74-ാം മിനിറ്റിൽ പ്രതീക് ചൗധരി വീണ്ടും ചെന്നൈയുടെ വലകുലുക്കി. ഇതോടെ ബംഗളൂരു ജയം ഉറപ്പിച്ചു.
ജയത്തോടെ ലീഗിൽ ഒൻപത് പോയിന്റുമായി ബംഗളൂരു എട്ടാം സ്ഥാനത്തെത്തി. 11 പോയിന്റുള്ള ചെന്നൈയിൻ ആറാം സ്ഥാനത്താണ്.
ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബംഗളൂരുവിന്റെ ജയം. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ചെന്നൈ ലീഡ് നേടിയിരുന്നു. മിർലൻ മുർസയെവാണ് ചെന്നൈയുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ 38-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചെന്നൈയുടെ വലയിലെത്തിച്ചത് ക്ലെയ്റ്റൻ സിൽവ ബംഗളൂരുവിനെ സമനിലയിലെത്തിച്ചു. 43-ാം മിനിറ്റിൽ അലൻ കോസ്റ്റയിലൂടെ ബംഗളൂരു ലീഡ് നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ബംഗളൂരുവിനെ ഞെട്ടിച്ച് റഹീം അലിയിലൂടെ ചെന്നൈ സമനില പിടിച്ചു. തുടർന്ന് 70-ാം മിനിറ്റിൽ ഉദാന്ത സിംഗിലൂടെ ബംഗളൂരു വീണ്ടും മുന്നിലെത്തി. 74-ാം മിനിറ്റിൽ പ്രതീക് ചൗധരി വീണ്ടും ചെന്നൈയുടെ വലകുലുക്കി. ഇതോടെ ബംഗളൂരു ജയം ഉറപ്പിച്ചു.
ജയത്തോടെ ലീഗിൽ ഒൻപത് പോയിന്റുമായി ബംഗളൂരു എട്ടാം സ്ഥാനത്തെത്തി. 11 പോയിന്റുള്ള ചെന്നൈയിൻ ആറാം സ്ഥാനത്താണ്.