തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിനെ വീണ്ടും വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ സ്ഥാനം വേണ്ടന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സർക്കാരുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല. അധികാരം പ്രോചാൻസിലർക്ക് നൽകാം. സർക്കാരിന് ഇതിനായി ഓർഡിനൻസ് കൊണ്ടുവരാം. ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിടാൻ തയാറാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ട്. അത് പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയസമ്മർദം കാരണം തനിക്ക് പ്രവർത്തിക്കാനാവുന്നില്ലെന്നും ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും കാണിച്ച് നേരത്തേ ഗവർണർ കത്തു നൽകിയിരുന്നു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
കണ്ണൂർ സർവകലാശാലാ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചാൻസലറായ ഗവർണർക്ക് അയച്ച നോട്ടീസ് സർക്കാരിനു കൈമാറാൻ കഴിഞ്ഞ ദിവസം ഗവർണർ നിർദേശിച്ചിരുന്നു.
ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർക്കാണെന്നും എട്ടാം തീയതി മുതൽ താൻ ചാൻസലറല്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. രാജ്ഭവൻ ഓഫീസ് കൈപ്പറ്റിയ ഹൈക്കോടതിയുടെ നോട്ടീസ് സർക്കാരിന് കൈമാറാൻ താൻ നിർദേശിച്ചെന്നും നോട്ടീസിൽ സർക്കാർ തന്നെ തീരുമാനം എടുക്കട്ടെയെന്നും ഗവർണർ പറഞ്ഞിരുന്നു.
സർക്കാരുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല. അധികാരം പ്രോചാൻസിലർക്ക് നൽകാം. സർക്കാരിന് ഇതിനായി ഓർഡിനൻസ് കൊണ്ടുവരാം. ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിടാൻ തയാറാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ട്. അത് പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയസമ്മർദം കാരണം തനിക്ക് പ്രവർത്തിക്കാനാവുന്നില്ലെന്നും ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും കാണിച്ച് നേരത്തേ ഗവർണർ കത്തു നൽകിയിരുന്നു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
കണ്ണൂർ സർവകലാശാലാ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചാൻസലറായ ഗവർണർക്ക് അയച്ച നോട്ടീസ് സർക്കാരിനു കൈമാറാൻ കഴിഞ്ഞ ദിവസം ഗവർണർ നിർദേശിച്ചിരുന്നു.
ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർക്കാണെന്നും എട്ടാം തീയതി മുതൽ താൻ ചാൻസലറല്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. രാജ്ഭവൻ ഓഫീസ് കൈപ്പറ്റിയ ഹൈക്കോടതിയുടെ നോട്ടീസ് സർക്കാരിന് കൈമാറാൻ താൻ നിർദേശിച്ചെന്നും നോട്ടീസിൽ സർക്കാർ തന്നെ തീരുമാനം എടുക്കട്ടെയെന്നും ഗവർണർ പറഞ്ഞിരുന്നു.