ന്യൂഡല്‍ഹി: എഴുത്തുകാരന് ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ആത്മകഥയായ "ഹൃദയരാഗങ്ങള്‍'ക്കാണ് പുരസ്കാരം. ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്ക് ലഭിച്ചു. "അവര്‍ മൂവരും ഒരു മഴവില്ലും' എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്. യുവപുരസ്കാരത്തിന് നോവലിസ്റ്റ് മോബിന് മോഹൻ അർഹനായി. "ജക്കരന്ത' എന്ന കൃതിക്കാണ് പുരസ്കാരം.
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ് ഓണക്കൂർ സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1980-ലും 2004-ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, 2006-ൽ തകഴി അവാർഡ്, 2009-ൽ കേശവദേവ് സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ് ഓണക്കൂർ സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1980-ലും 2004-ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, 2006-ൽ തകഴി അവാർഡ്, 2009-ൽ കേശവദേവ് സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.