മുംബൈ: പുതുവത്സര ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി മുംബൈ പോലീസ്. ഹോട്ടലുകളും റസ്റ്റോറന്റുകളും ഉൾപ്പെടെ അടച്ചിട്ടതോ തുറസായതോ ആയ സ്ഥലങ്ങളിൽ പുതുവത്സര ആഘോഷങ്ങളും ഒത്തുചേരലും നടത്തുന്നതിനാണ് മുംബൈ പോലീസ് നിരോധനം ഏർപ്പെടുത്തിയത്.
സിആർപിസി സെക്ഷൻ 144 അനുസരിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ചൈതന്യ ബുധനാഴ്ച ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി ഏഴ് വരെയാണ് വിലക്ക്. ഹാളുകള്‍, ബാറുകള്‍, പബ്ബുകള്‍, ക്ലബുകള്‍, റൂഫ് ടോപ്പുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി ഒരിടത്തും ആഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ട്രെയിനുകള്‍, ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചേ ഓടാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യജീവന് അപകടമുണ്ടാക്കുന്നത് തടയുന്നതിനും ആളുകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയും വൈറസ് പകരുന്നത് തടയുന്നതിനുമാണ് നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
സിആർപിസി സെക്ഷൻ 144 അനുസരിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ചൈതന്യ ബുധനാഴ്ച ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി ഏഴ് വരെയാണ് വിലക്ക്. ഹാളുകള്‍, ബാറുകള്‍, പബ്ബുകള്‍, ക്ലബുകള്‍, റൂഫ് ടോപ്പുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി ഒരിടത്തും ആഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ട്രെയിനുകള്‍, ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചേ ഓടാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യജീവന് അപകടമുണ്ടാക്കുന്നത് തടയുന്നതിനും ആളുകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയും വൈറസ് പകരുന്നത് തടയുന്നതിനുമാണ് നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.