ഗുരുഗ്രാം: നിരവധി പേർക്കെതിരെ വ്യാജ പീഡനപരാതി നല്കിയ യുവതി അറസ്റ്റില്‍. ഗുരുഗ്രാമിലാണ് സംഭവം. 22കാരിയായ വിദ്യാര്‍ഥിനിയെയാണ് പോലീസ് പിടികൂടിയത്. എട്ട് പേർക്കെതിരെയാണ് യുവതി പരാതി നൽകിയത്. യുവതിയും അമ്മയും മറ്റൊരാളും ചേര്‍ന്നാണ് പദ്ധതി തയാറാക്കിയത്.
ഒക്ടോബറിൽ ഈ യുവതിക്കെതിരെ ഒരു സാമൂഹിക പ്രവർത്തകൻ പോലീസിനെ സമീപിച്ചിരുന്നു. കൂടാതെ ഇക്കാര്യത്തേക്കുറിച്ച് അറിഞ്ഞ സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പോലീസിനോട് നിർദേശിച്ചിരുന്നു.
ഇതിനിടെ ചൊവ്വാഴ്ചയാണ് കർണാൽ സ്വദേശിയായ ഒരു സ്ത്രീയും ഇവർക്കെതിരെ പോലീസിനെ സമീപിച്ചത്. തന്റെ മകൻ യുവതിയിൽ നിന്നും ഒരു മുറി വാടകയ്ക്ക് എടുത്തുവെന്നും എന്നാൽ പിന്നീട് മകനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിയിൽ പറഞ്ഞു.
അറസ്റ്റിലായ യുവതി നൽകിയ എട്ട് വ്യാജപരാതികളിൽ നാലെണ്ണം റദ്ദാക്കി. മൂന്നെണ്ണം കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. രണ്ടെണ്ണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ന്യൂ കോളനി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജേഷ് കുമാർ പറഞ്ഞു.
ഒക്ടോബറിൽ ഈ യുവതിക്കെതിരെ ഒരു സാമൂഹിക പ്രവർത്തകൻ പോലീസിനെ സമീപിച്ചിരുന്നു. കൂടാതെ ഇക്കാര്യത്തേക്കുറിച്ച് അറിഞ്ഞ സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പോലീസിനോട് നിർദേശിച്ചിരുന്നു.
ഇതിനിടെ ചൊവ്വാഴ്ചയാണ് കർണാൽ സ്വദേശിയായ ഒരു സ്ത്രീയും ഇവർക്കെതിരെ പോലീസിനെ സമീപിച്ചത്. തന്റെ മകൻ യുവതിയിൽ നിന്നും ഒരു മുറി വാടകയ്ക്ക് എടുത്തുവെന്നും എന്നാൽ പിന്നീട് മകനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിയിൽ പറഞ്ഞു.
അറസ്റ്റിലായ യുവതി നൽകിയ എട്ട് വ്യാജപരാതികളിൽ നാലെണ്ണം റദ്ദാക്കി. മൂന്നെണ്ണം കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. രണ്ടെണ്ണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ന്യൂ കോളനി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജേഷ് കുമാർ പറഞ്ഞു.