കീവ്: പടിഞ്ഞാറൻ യുക്രെയ്നിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന മൂന്നു പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. തീപിടിത്തത്തിൽ മൂന്നു ഡോക്ടർമാർ അടക്കം നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
കൊസീവിലെ ആശുപത്രിയിൽ കോവിഡിന് ഇരയായവരുടെ സ്മരണയ്ക്കായി കത്തിച്ച മെഴുകുതിരിയിൽ നിന്നാണ് തീപിടർന്നത്. ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് സമീപം നിന്നുകൊണ്ട് ഒരു ജീവനക്കാരൻ ഒരു മെഴുകുതിരി കത്തിച്ചതോടെയാണ് തീപിടിത്തമുണ്ടായത്.
സംഭവത്തെക്കുറിച്ച് പ്രാദേശിക പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചതായി ഇന്റർഫാക്സ് വാ ർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കൊസീവിലെ ആശുപത്രിയിൽ കോവിഡിന് ഇരയായവരുടെ സ്മരണയ്ക്കായി കത്തിച്ച മെഴുകുതിരിയിൽ നിന്നാണ് തീപിടർന്നത്. ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് സമീപം നിന്നുകൊണ്ട് ഒരു ജീവനക്കാരൻ ഒരു മെഴുകുതിരി കത്തിച്ചതോടെയാണ് തീപിടിത്തമുണ്ടായത്.
സംഭവത്തെക്കുറിച്ച് പ്രാദേശിക പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചതായി ഇന്റർഫാക്സ് വാ ർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.