ജിദ്ദ: കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യ വീണ്ടും നിയന്ത്രണം ശക്തമാക്കി. കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനം.
രാജ്യത്ത് മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി. അടച്ചിട്ട സ്ഥലങ്ങളിലായാലും തുറന്ന സ്ഥലങ്ങളിലായാലും നിബന്ധന ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഡിസംബര്‍ 30 മുതല്‍ നിയന്ത്രണം നിലവില്‍ വരും.
സൗദിയിൽ ബുധനാഴ്ച 744 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ഒ മിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളും വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
രാജ്യത്ത് മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി. അടച്ചിട്ട സ്ഥലങ്ങളിലായാലും തുറന്ന സ്ഥലങ്ങളിലായാലും നിബന്ധന ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഡിസംബര്‍ 30 മുതല്‍ നിയന്ത്രണം നിലവില്‍ വരും.
സൗദിയിൽ ബുധനാഴ്ച 744 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ഒ മിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളും വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.