തിരുവനന്തപുരം: കേരള പ്രീമിയർ ലീഗിന്റെ(കെപിഎൽ) പുതിയ സീസൺ ജനുവരി ഏഴിന് ആരംഭിക്കും. ടൂർണമെന്റിന്റെ മത്സരക്രമം കേരള ഫുട്ബോൾ അസോസിയേഷൻ പുറത്ത് വിട്ടു. കെപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന സീസണാണ് ഇത്തവണത്തേത്. 22 ടീമുകളാണ് ഇത്തവണ ഫൈനൽ റൗണ്ടിൽ പോരാടുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള, മുൻ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എന്നിവർ ഉൾപ്പെ ടെയാണ് 22 ടീമുകൾ. 11 ടീമുകൾ വീതം ഉള്ള 2 ഗ്രൂപ്പുകൾ ആയാകും മത്സരം. ഗ്രൂപ്പ് എയിലെ മത്സ രങ്ങൾക്ക് ഇഎംഎസ് സ്റ്റേഡിയം കോഴിക്കോടും ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾക്ക് തൃശൂർ കോർപറേഷൻ സ്റ്റേഡിയവും വേദിയാകും. ജനുവരി ഏഴിന് ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡ് കെഎസ്ഇ ബിയെ നേരിടും.
സ്കോർലൈനും കെഎഫ്എയും തമ്മിൽ കരാറിൽ എത്തിയതിനു ശേഷം നടക്കുന്ന ആദ്യ കെപിഎൽ സീ സണാകും ഇത്. യോഗ്യത റൗണ്ടിലൂടെ ലീഗിന് യോഗ്യത നേടുയ ഐഫ കൊപ്പവും ലീഗിന് ഉണ്ട്.
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള, മുൻ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എന്നിവർ ഉൾപ്പെ ടെയാണ് 22 ടീമുകൾ. 11 ടീമുകൾ വീതം ഉള്ള 2 ഗ്രൂപ്പുകൾ ആയാകും മത്സരം. ഗ്രൂപ്പ് എയിലെ മത്സ രങ്ങൾക്ക് ഇഎംഎസ് സ്റ്റേഡിയം കോഴിക്കോടും ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾക്ക് തൃശൂർ കോർപറേഷൻ സ്റ്റേഡിയവും വേദിയാകും. ജനുവരി ഏഴിന് ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡ് കെഎസ്ഇ ബിയെ നേരിടും.
സ്കോർലൈനും കെഎഫ്എയും തമ്മിൽ കരാറിൽ എത്തിയതിനു ശേഷം നടക്കുന്ന ആദ്യ കെപിഎൽ സീ സണാകും ഇത്. യോഗ്യത റൗണ്ടിലൂടെ ലീഗിന് യോഗ്യത നേടുയ ഐഫ കൊപ്പവും ലീഗിന് ഉണ്ട്.