ന്യൂഡൽഹി: നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിൽ റസിഡന്റ് ഡോക്ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സ മുടങ്ങി. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആർഎംഎൽ, സഫ്ദർജംഗ്, ലേഡി ഹാർഡിഞ്ജ് ആശുപത്രികൾക്ക് പുറമേ ഡൽഹി സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലെയും സേവനങ്ങൾ തടസപെട്ടു.
ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂട്ടം ചേർന്നുള്ള സമര പരിപാടികളിൽ നിന്നും പിന്മാറണമെന്ന് ഡൽഹി പോലീസ് റസിഡന്റ് ഡോക്ടർമാരുടെ സംഘടനയോട് ആവശ്യപെട്ടിരുന്നു. ഇതിനെ തുടർന്ന് തെരുവുകളിലും ആശുപതികളിലെ അത്യാഹിത വിഭാഗൾക്ക് മുൻപിലുമായി കൂടിചേർന്നു കൊണ്ടുള്ള സമരം റസിഡന്റ് ഡോക്ടർമാർ ഉപേക്ഷിച്ചെങ്കിലും ഡ്യൂട്ടി ബഹിഷ്കരണ സമരം തുടരുകയാണ്.
നീറ്റ് പിജി കൗണ്‍സിലിംഗ് വേഗത്തിലാക്കുകയും അഡ്മിഷൻ നടപടികൾ ആരംഭിക്കുകയും ചെയ്യണമെന്ന് ആവശ്യപെട്ട് റസിഡന്റ് ഡോക്ടർമാർ കഴിഞ്ഞ പതിമൂന്ന് ദിവസങ്ങളായി സമരത്തിലാണ്.
ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂട്ടം ചേർന്നുള്ള സമര പരിപാടികളിൽ നിന്നും പിന്മാറണമെന്ന് ഡൽഹി പോലീസ് റസിഡന്റ് ഡോക്ടർമാരുടെ സംഘടനയോട് ആവശ്യപെട്ടിരുന്നു. ഇതിനെ തുടർന്ന് തെരുവുകളിലും ആശുപതികളിലെ അത്യാഹിത വിഭാഗൾക്ക് മുൻപിലുമായി കൂടിചേർന്നു കൊണ്ടുള്ള സമരം റസിഡന്റ് ഡോക്ടർമാർ ഉപേക്ഷിച്ചെങ്കിലും ഡ്യൂട്ടി ബഹിഷ്കരണ സമരം തുടരുകയാണ്.
നീറ്റ് പിജി കൗണ്‍സിലിംഗ് വേഗത്തിലാക്കുകയും അഡ്മിഷൻ നടപടികൾ ആരംഭിക്കുകയും ചെയ്യണമെന്ന് ആവശ്യപെട്ട് റസിഡന്റ് ഡോക്ടർമാർ കഴിഞ്ഞ പതിമൂന്ന് ദിവസങ്ങളായി സമരത്തിലാണ്.