കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് കൈപ്പറ്റാതെ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി അയച്ച നോട്ടീസ് ചാൻസലർക്കാണെന്നും താൻ ഡിസംബർ എട്ട് മുതൽ ചാൻസലർ അല്ലെന്നും ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഹൈക്കോടതി അയച്ച നോട്ടീസ് സർക്കാരിന് കൈമാറും. ഇനി കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.
കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യംചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ ഹർജിയിൽ ഒന്നാം എതിർകക്ഷിയും സർവകലാശാല ചാൻസലറുമായ കേരള ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് എത്തിച്ചു നൽകിയിരുന്നു.
ഗവർണർക്കുവേണ്ടി നോട്ടീസ് കൈപ്പറ്റിക്കൊണ്ടുള്ള രേഖ രാജ്ഭവൻ ഓഫീസ് ഹൈക്കോടതിക്കു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിനെ വെട്ടിലാക്കി ഗവർണറുടെ പ്രതികരണം.
ജനുവരി 12നാണ് ഹർജിയിൽ കോടതി വാദം കേൾക്കുക. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കുള്ള നോട്ടീസ് അഡ്വക്കറ്റ് ജനറലും കണ്ണൂർ സർവകലാശാലയ്ക്കുള്ള നോട്ടീസ് സർവകലാശാലാ സ്റ്റാൻഡിംഗ് കൗൺസലും നേരിട്ട് സ്വീകരിച്ചിരുന്നു.
സർക്കാരിന്റെ സമ്മർദങ്ങൾക്കു വഴങ്ങിയാണ് നിയമനം അംഗീകരിച്ചതെന്നും സർവകലാശാലാ കാര്യങ്ങളിൽ ഇടപെടില്ലെന്നും ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി അയച്ച നോട്ടീസ് സർക്കാരിന് കൈമാറും. ഇനി കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.
കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യംചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ ഹർജിയിൽ ഒന്നാം എതിർകക്ഷിയും സർവകലാശാല ചാൻസലറുമായ കേരള ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് എത്തിച്ചു നൽകിയിരുന്നു.
ഗവർണർക്കുവേണ്ടി നോട്ടീസ് കൈപ്പറ്റിക്കൊണ്ടുള്ള രേഖ രാജ്ഭവൻ ഓഫീസ് ഹൈക്കോടതിക്കു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിനെ വെട്ടിലാക്കി ഗവർണറുടെ പ്രതികരണം.
ജനുവരി 12നാണ് ഹർജിയിൽ കോടതി വാദം കേൾക്കുക. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കുള്ള നോട്ടീസ് അഡ്വക്കറ്റ് ജനറലും കണ്ണൂർ സർവകലാശാലയ്ക്കുള്ള നോട്ടീസ് സർവകലാശാലാ സ്റ്റാൻഡിംഗ് കൗൺസലും നേരിട്ട് സ്വീകരിച്ചിരുന്നു.
സർക്കാരിന്റെ സമ്മർദങ്ങൾക്കു വഴങ്ങിയാണ് നിയമനം അംഗീകരിച്ചതെന്നും സർവകലാശാലാ കാര്യങ്ങളിൽ ഇടപെടില്ലെന്നും ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.