ചെന്നൈ: കോവിഡിന്റെ അതിതീവ്ര വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കാൻ ആരംഭിച്ചതോടെ രാജ്യം എല്ലാവർക്കും വാക്സിൻ എന്ന ലക്ഷ്യത്തിലാണ്. എന്നാൽ വാക്സിൻ സ്വീകരിക്കാൻ ഇപ്പോഴും പലരും പലകാരണങ്ങളാൽ മടിക്കുകയാണ്.
അതിന് ഉദാഹരണമാണ് പുതുച്ചേരിയിലെ വിലിയന്നൂരിലെ മുപ്പത്തിഒൻപതുകാരൻ. പലവട്ടം വാക്സിൻ നൽകാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട ആരോഗ്യവകുപ്പ് ഇയാളെ തേടി വീട്ടിലെത്തിയപ്പോൾ മരത്തിനു മുകളിൽ കയറി "രക്ഷപെട്ടു' കളഞ്ഞു. വിലിയന്നൂർ സ്വദേശി മുത്തുവേലാണ് വാക്സിൻ ഭയന്ന് മരത്തിൽ കയറി രക്ഷതേടിയത്. വാക്സിൻ നൽകാനുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ശ്രമങ്ങളിൽ നിന്നും അദ്ദേഹം പലതവണ ഒഴിഞ്ഞുമാറിയിരുന്നു.
മരത്തിൽ ഓടി കയറുന്ന യുവാവിന്റെ ദൃശ്യങ്ങൾ ഇതിനകംസമൂഹമാധ്യമങ്ങളിൽ വൈറലാണ്. 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കാനുള്ള പുതുച്ചേരി സർക്കാരിന്റെ ശ്രമങ്ങൾക്കിടയിലാണ് സംഭവം. കോന്നേരിക്കുപ്പം ഗ്രാമത്തിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ സന്ദർശനത്തിനിടയിലാണ് യുവാവ് കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരെ കണ്ട ഇദ്ദേഹം മരത്തിൽ കയറുകയും ഇറങ്ങാൻ വിസമ്മതിക്കുകയും ചെയ്തു.
കോവിഡ് തടയാൻ വാക്സിനേഷൻ ആവശ്യമാണെന്നും ഗ്രാമത്തിലെ പലരും ഇതിനകം കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകരും അയൽവാസികളും അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും യുവാവ് താഴെയിറങ്ങാൻ വിസമ്മതിച്ചു. മുൻപും വാക്സിൻ എടുക്കാൻ വരുന്നവരിൽനിന്ന് മുത്തുവേൽ രക്ഷപെട്ടത് മരത്തിൽ കയറിയായിരുന്നു. വാക്സിൻ നൽകാൻ എത്തുന്നവർ മടങ്ങിപ്പോകും വരെ ഇയാൾ മരത്തിൽ ഇരിക്കുകയാണ് ചെയ്തിരുന്നത്.
വാക്സിൻ എടുക്കാനുള്ള ഭയമല്ല മുത്തുവേലിനെ മരത്തിൽ കയറ്റുന്നത്. വാക്സിൻ സ്വീകരിച്ചാൽ കുറച്ച് ദിവസത്തേക്ക് മദ്യം കഴിക്കാൻ കഴിയില്ലെന്ന് മുത്തുവേലിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. മദ്യം കഴിക്കാൻ കഴിയില്ലെന്ന പേടി മൂലം മുത്തുവേൽ എങ്ങനയും വാക്സിൻ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു.
അതിന് ഉദാഹരണമാണ് പുതുച്ചേരിയിലെ വിലിയന്നൂരിലെ മുപ്പത്തിഒൻപതുകാരൻ. പലവട്ടം വാക്സിൻ നൽകാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട ആരോഗ്യവകുപ്പ് ഇയാളെ തേടി വീട്ടിലെത്തിയപ്പോൾ മരത്തിനു മുകളിൽ കയറി "രക്ഷപെട്ടു' കളഞ്ഞു. വിലിയന്നൂർ സ്വദേശി മുത്തുവേലാണ് വാക്സിൻ ഭയന്ന് മരത്തിൽ കയറി രക്ഷതേടിയത്. വാക്സിൻ നൽകാനുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ശ്രമങ്ങളിൽ നിന്നും അദ്ദേഹം പലതവണ ഒഴിഞ്ഞുമാറിയിരുന്നു.
മരത്തിൽ ഓടി കയറുന്ന യുവാവിന്റെ ദൃശ്യങ്ങൾ ഇതിനകംസമൂഹമാധ്യമങ്ങളിൽ വൈറലാണ്. 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കാനുള്ള പുതുച്ചേരി സർക്കാരിന്റെ ശ്രമങ്ങൾക്കിടയിലാണ് സംഭവം. കോന്നേരിക്കുപ്പം ഗ്രാമത്തിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ സന്ദർശനത്തിനിടയിലാണ് യുവാവ് കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരെ കണ്ട ഇദ്ദേഹം മരത്തിൽ കയറുകയും ഇറങ്ങാൻ വിസമ്മതിക്കുകയും ചെയ്തു.
കോവിഡ് തടയാൻ വാക്സിനേഷൻ ആവശ്യമാണെന്നും ഗ്രാമത്തിലെ പലരും ഇതിനകം കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകരും അയൽവാസികളും അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും യുവാവ് താഴെയിറങ്ങാൻ വിസമ്മതിച്ചു. മുൻപും വാക്സിൻ എടുക്കാൻ വരുന്നവരിൽനിന്ന് മുത്തുവേൽ രക്ഷപെട്ടത് മരത്തിൽ കയറിയായിരുന്നു. വാക്സിൻ നൽകാൻ എത്തുന്നവർ മടങ്ങിപ്പോകും വരെ ഇയാൾ മരത്തിൽ ഇരിക്കുകയാണ് ചെയ്തിരുന്നത്.
വാക്സിൻ എടുക്കാനുള്ള ഭയമല്ല മുത്തുവേലിനെ മരത്തിൽ കയറ്റുന്നത്. വാക്സിൻ സ്വീകരിച്ചാൽ കുറച്ച് ദിവസത്തേക്ക് മദ്യം കഴിക്കാൻ കഴിയില്ലെന്ന് മുത്തുവേലിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. മദ്യം കഴിക്കാൻ കഴിയില്ലെന്ന പേടി മൂലം മുത്തുവേൽ എങ്ങനയും വാക്സിൻ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു.