കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ സമീപദിവസങ്ങളിൽ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തുടരന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നത്. നിലവിലെ കേസിൽ ഫെബ്രുവരിയോടെ വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി സമയം നീട്ടി നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ദിലീപിനെതിരേ ഗുരുതര ആരോപണങ്ങൾ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രകുമാർ ഉന്നയിച്ചത്. പൾസർ സുനിയുമായി ദിലീപിന് അടുപ്പമുണ്ടെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമാണെന്നുമായിരുന്നും ആരോപണം. ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നും ഇതിന്റെ തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടിരുന്നു.
ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ നടത്തിയത് ഗുരുതര വെളിപ്പെടുത്തലുകളാണെന്നും കേസിലെ പുതിയ വിവരങ്ങളാണെന്നും പ്രോസിക്യൂഷൻ പറയുന്നു. അതിനാലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതെന്നാണ് പോലീസിന്റെ വാദം.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തുടരന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നത്. നിലവിലെ കേസിൽ ഫെബ്രുവരിയോടെ വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി സമയം നീട്ടി നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ദിലീപിനെതിരേ ഗുരുതര ആരോപണങ്ങൾ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രകുമാർ ഉന്നയിച്ചത്. പൾസർ സുനിയുമായി ദിലീപിന് അടുപ്പമുണ്ടെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമാണെന്നുമായിരുന്നും ആരോപണം. ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നും ഇതിന്റെ തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടിരുന്നു.
ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ നടത്തിയത് ഗുരുതര വെളിപ്പെടുത്തലുകളാണെന്നും കേസിലെ പുതിയ വിവരങ്ങളാണെന്നും പ്രോസിക്യൂഷൻ പറയുന്നു. അതിനാലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതെന്നാണ് പോലീസിന്റെ വാദം.