ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം മാറ്റി. ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ജനുവരി ആദ്യം പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചേക്കുമെന്നാണ് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്.
2022ലെ മോദിയുടെ ആദ്യ വിദേശയാത്രയാണിത്. ഫെബ്രുവരിയിലേക്ക് സന്ദർശനം പുനക്രമീകരിക്കുമെന്നാണ് സൂചന. യുഎഇ-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് മോദിയുടെ സന്ദർശനം.
ഇന്ത്യയും യുഎഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായി (സിഇപിഎ) ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കരാർ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
തിങ്കളാഴ്ച യുഎഇയിൽ പുതിയ കോവിഡ് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ അബുദിയിൽ ശക്തമാക്കിയിട്ടുണ്ട്. യുഎഇയിൽ സജീവ കേസുകളുടെ എണ്ണം 10,186 ആണെന്നും പുതിയ റിപ്പോർട്ടുകൾ പറയുന്നു.
2022ലെ മോദിയുടെ ആദ്യ വിദേശയാത്രയാണിത്. ഫെബ്രുവരിയിലേക്ക് സന്ദർശനം പുനക്രമീകരിക്കുമെന്നാണ് സൂചന. യുഎഇ-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് മോദിയുടെ സന്ദർശനം.
ഇന്ത്യയും യുഎഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായി (സിഇപിഎ) ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കരാർ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
തിങ്കളാഴ്ച യുഎഇയിൽ പുതിയ കോവിഡ് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ അബുദിയിൽ ശക്തമാക്കിയിട്ടുണ്ട്. യുഎഇയിൽ സജീവ കേസുകളുടെ എണ്ണം 10,186 ആണെന്നും പുതിയ റിപ്പോർട്ടുകൾ പറയുന്നു.