പത്തനംതിട്ട: ആങ്ങമൂഴിയിൽ ജനവാസ മേഖലയിൽ കാണപ്പെട്ട പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വലയിട്ട് പിടിച്ച് കൂട്ടിലാക്കി. പരിക്കേറ്റ് അവശനിലയിലായിരുന്ന പുലി ഓടിപ്പോകാനോ ആക്രമിക്കാനോ തുനിഞ്ഞില്ല.
ഒരു വയസിൽ താഴെയുള്ള പുലിക്ക് ചികിത്സ നൽകിയ ശേഷം കാട്ടിൽ തുറന്നുവിടാനാണ് വനംവകുപ്പ് തീരുമാനം. ആങ്ങമൂഴിയിലെ വനപ്രദേശത്തോട് ചേർന്ന് സുരേഷ് എന്ന പ്രദേശവാസിയുടെ വീടിന് പിന്നിലെ തൊഴുത്തിന് സമീപമാണ് പുലിയെ കണ്ടെത്തിയത്.
രാവിലെ പുലിയെ കണ്ടതിന് പിന്നാലെ പ്രദേശവാസികൾ വിവരം വനംവകുപ്പിനെയും പോലീസിനെയും അറിയിച്ചു. ആർആർപി സംഘമെത്തിയാണ് പുലിയെ വലയിട്ട് പിടിച്ച് കൂട്ടിലാക്കിയത്.
ഒരു വയസിൽ താഴെയുള്ള പുലിക്ക് ചികിത്സ നൽകിയ ശേഷം കാട്ടിൽ തുറന്നുവിടാനാണ് വനംവകുപ്പ് തീരുമാനം. ആങ്ങമൂഴിയിലെ വനപ്രദേശത്തോട് ചേർന്ന് സുരേഷ് എന്ന പ്രദേശവാസിയുടെ വീടിന് പിന്നിലെ തൊഴുത്തിന് സമീപമാണ് പുലിയെ കണ്ടെത്തിയത്.
രാവിലെ പുലിയെ കണ്ടതിന് പിന്നാലെ പ്രദേശവാസികൾ വിവരം വനംവകുപ്പിനെയും പോലീസിനെയും അറിയിച്ചു. ആർആർപി സംഘമെത്തിയാണ് പുലിയെ വലയിട്ട് പിടിച്ച് കൂട്ടിലാക്കിയത്.