+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

250 കോടിയുമായി അറസ്റ്റിലായത് ആരെന്ന് അറിയാമോ..‍? മോദി‍യെ കൊള്ളിച്ച് അഖിലേഷ്

ലക്നോ: കാൺപൂരിൽ 250 കോടിയുടെ കള്ളപ്പണവുമായി വ്യവസായി പീയൂഷ് ജെയിൻ അറസ്റ്റിലായ സംഭവത്തിൽ ബിജെപിക്കെതിരേ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖില
250 കോടിയുമായി അറസ്റ്റിലായത് ആരെന്ന് അറിയാമോ..‍? മോദി‍യെ കൊള്ളിച്ച് അഖിലേഷ്
ലക്നോ: കാൺപൂരിൽ 250 കോടിയുടെ കള്ളപ്പണവുമായി വ്യവസായി പീയൂഷ് ജെയിൻ അറസ്റ്റിലായ സംഭവത്തിൽ ബിജെപിക്കെതിരേ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപി സ്വന്തം വ്യവസായിയെ അബദ്ധത്തിൽ റെയ്ഡ് ചെയ്തെന്നാണ് അഖിലേഷിന്‍റെ ആരോപണം.

സമാജ്‌വാദി പാർട്ടിയുമായി ബന്ധമുള്ള പുഷ്പ്‌രാജ് ജയിൻ എന്ന വ്യവസായിയെയാണ് യഥാർഥത്തിൽ റെയ്ഡ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ കംപ്യൂട്ടറിന് പറ്റിയ തകരാറാണ്. പുഷ്പരാജിനു പകരം പീയൂഷ് ആയിപ്പോയി?.

പീയുഷ് ബിജെപി അനുഭാവിയാണെന്നും യുപി തെരഞ്ഞെടുപ്പിന് ബിജെപി തന്നെ സൂക്ഷിച്ചിരുന്ന പണമാണ് ഇപ്പോൾ നികുതിവകുപ്പ് പിടിച്ചെടുത്തതെന്നും അഖിലേഷ് ആരോപിച്ചു. പീയുഷിന്‍റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചാൽ ഇയാൾക്ക് ബി ജെപി നേതാക്കന്മാരുമായുള്ള ബന്ധം പുറത്തുവരുമെന്നും അഖിലേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം പീയൂഷിന്‍റെ വസതിയിൽ നടത്തിയ പരിശോധനയിൽ 257 കോടി പിടിച്ചെടുത്തത്. 23 കിലോ സ്വർണവും പിടികൂടി. നാലു പെട്ടികളിൽ സൂക്ഷിച്ച പണം ജിഎസ്ടി ഇന്‍റലിജൻസാണ് പിടികൂടിയത്. കണ്ടെടുത്ത കോടികൾ പ്രതിപക്ഷ പാർട്ടിയുടെ ‘നേട്ടവും സത്യവും’ ആണെന്ന് സമാജ്‌വാദി പാർട്ടിയെ ഉന്നംവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
More in Latest News :