കോഴിക്കോട്: സംസ്ഥാനത്തു പശുക്കളില്‍ തൈലേറിയ എന്ന മാരക രോഗം വ്യാപകം. നൂറുകണക്കിനു പശുക്കള്‍ക്കാണ് സംസ്ഥാനത്തു പകര്‍ച്ചവ്യാധിയായ തൈലേറിയ ബാധിച്ചു ജീവന് നഷ്ടപ്പെട്ടിട്ടുള്ളത്. മൃഗസംരക്ഷണവകുപ്പ് ഈ രോഗപകര്‍ച്ചയ്ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. അതിനാല്‍ ക്ഷീരകര്‍ഷകര്‍ ആശങ്കയിലുമായി.
രോഗം വരുന്ന വഴി
അന്യസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന സങ്കരയിനം പശുക്കളാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. വന്‍ വില നല്‍കിയാണ് ഇവയെ കേരളത്തിലേക്കു കൊണ്ടുവരുന്നത്. ക്ഷീരവികസന വകുപ്പിന്റെ സബ്സിഡിയുള്ളതിനാല്‍ ആയിരക്കണക്കിനു പശുക്കളാണ് ഓരോ വര്‍ഷവും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്.
മില്‍ക്ക്ഷെഡ് പദ്ധതിയില്‍ കര്‍ഷകര്‍ക്കു പശുവിനെ വാങ്ങാന്‍ സബ്സിഡിയുണ്ട്. അഞ്ചുലക്ഷം രൂപയ്ക്കു പശുവിനെ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപയാണ് സബ്സിഡി. ഇതില്‍ ആകൃഷ്ടരായ കര്‍ഷകര്‍ വായ്പയെടുത്തു വാങ്ങുന്ന പശുക്കളാണ് ചാകുന്നത്. ആരോഗ്യ പരിശോധനകളില്ലാത്ത കന്നുകാലി ഇറക്കുമതി, രോഗാണുക്കളുടെ വര്‍ധന, സങ്കരയിനം പശുക്കളൂടെ പ്രതിരോധ ശേഷിക്കുറവ് എന്നിവയെല്ലാമാണ് തൈലേറിയ വ്യാപകമാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍.
ഈച്ച പരത്തുന്നു
പശുക്കളുടെ ശരീരത്തിലെ രക്താണുക്കളെ ബാധിക്കുന്ന അണുബാധയാണ് മരണ കാരണം. രോഗാണുക്കള്‍ ഉള്ളില്‍ കടന്നാല്‍ അവ പെരുകി പശുക്കളെ മരണത്തിലേക്കു നയിക്കുന്നു. ഇത്തരം പശുക്കളെ കടിക്കുന്ന ഈച്ചകള്‍ മറ്റു പശുക്കളിലേക്കു രോഗം പകരത്തുന്നു. അതുകൊണ്ടുതന്നെ ഒരു പശുവിന് തൈലേറിയ ബാധിച്ചാല്‍ ആ തൊഴുത്തിലുള്ള മറ്റു പശുക്കളിലേക്കും ഇതു വളരെ വേഗത്തില്‍ പടരും.
മരണനിരക്ക് ഞെട്ടിക്കുന്നത്
രോഗം വന്നാല്‍ 90 ശതമാനം പശുക്കളും ചാകുമെന്നതാണ് ഈ രോഗത്തിന്റെ ഗൗരവം കൂട്ടുന്നത്. രോഗാണു ശരീരത്തില്‍ കടന്നാല്‍ എട്ടു ദിവസം മുതല്‍ 25 ദിവസത്തിനകം ലക്ഷണങ്ങള്‍ കാണിക്കും. ശക്തമായ പനിയുണ്ടാവും. പനി വന്നാല്‍ തീറ്റെയടുക്കില്ല. അയവെട്ടില്ല. കണ്ണില്‍നിന്നും മൂക്കില്‍നിന്നും വെള്ളമൊലിക്കും. കണ്‍പോളകളും ചെവിയും വീങ്ങും. കടുത്ത ക്ഷീണം ഉണ്ടാവും. രോഗംബാധിച്ച പശുവിന് പാല് ഉല്പാദനം കുറയും. കുഴഞ്ഞുവീണാണ് പശുക്കള്‍ ചാകുന്നത്. അല്ലെങ്കില്‍ കൈകാല്‍ കുഴഞ്ഞു കിടപ്പിലായി മെല്ലെ മരണത്തിലേക്കു നീങ്ങും.
പ്രതിരോധമില്ല
രോഗത്തിനു പ്രതിരോധ കുത്തിവയ്പ് ഇല്ലാത്തതാണ് കര്‍ഷകരെ കുഴക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതോടെ പശുക്കള്‍ ക്ഷീണത്തിലായിരിക്കും. മൂന്ന് ഡോസ് മരുന്നാണ് ഈ രോഗത്തിനു നല്‍കുന്നത്. ഒരു ഡോസിനു 1,500 രൂപ മരുന്നിനു മാത്രം വരും. ഡോക്ടറെ വീട്ടില്‍ കൊണ്ടുവരുന്നതിനും മറ്റുമുള്ള ചെലവു വേറെയും.
മൂന്നു ഡോസ് മരുന്നു കുത്തിവയ്ക്കുന്പോഴേക്കും കര്കഷന്റെ കീശയില്‍നിന്നു പതിനായിരത്തോളം രൂപ ചെലവായിട്ടുണ്ടാകും. സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ഇതിനുള്ള മരുന്ന് വളരെ കുറച്ച് ഡോസ് മാത്രമാണ് വരുന്നത്. ആവശ്യക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇതു വേഗത്തില്‍ തീരും. അതിനാല്‍ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു വില കൊടുത്തു വാങ്ങുകയാണ് കര്‍ഷകര്‍ ഏറെയും ചെയ്യുന്നത്.
മരുന്നു കൊടുത്തിട്ടും
എന്നാല്‍, ഈ മരുന്നുകൊണ്ട് ഒരു ഗുണവും ലഭിക്കുന്നതായി കാണുന്നില്ല. പശുവിനു ജീവന് നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. രക്ഷപ്പെട്ടാല്‍ത്തന്നെ വീണ്ടും തുടര്‍ ചികിത്സയും വേണ്ടിവരും. ഇത്തരം പശുക്കള്‍ക്കു പാല് ഉത്പാദനം കുറയുമെന്നതിനാല്‍ കര്ഷകന് ദുരിതത്തിലേക്കു നീങ്ങുകയും ചെയ്യും. പശുക്കള്‍ ചത്താല്‍ അതിനെ മറവു ചെയ്യുന്നതിനു കര്‍ഷകനു വേറെയും തുക ചെലവിടേണ്ടി വരുന്നു.
വലിയ വിലകൊടുത്തു വാങ്ങുന്ന പശുക്കള്‍ ചാകുന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലേക്കു നീങ്ങും. ഇന്‍ഷ്വറന്‍സ് കിട്ടാന്‍ നൂലാമാലകള്‍ ഉള്ളതിനാല്‍ കര്‍ഷകര്‍ ഈ മേഖല വിടാന്‍ നിര്‍ബന്ധിതരാവുകയാണ്. രോഗം പടർന്നാൽ പലരും ക്ഷീരമേഖല വിടാൻ നിർബന്ധിതരാകുമെന്നാണ് കർഷകർ പറയുന്നത്.
കര്‍ഷകരുടെ രക്ഷയ്ക്കു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടിയൊന്നുമില്ല. മൃഗാശുപത്രികളിൽ മരുന്ന് ലഭ്യമാക്കാനും നടപടിയില്ല. ഈ നിലയില്‍ പോയാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് എല്ലാ പശുക്കളെയും തൈലേറിയ വിഴുങ്ങുന്ന അവസ്ഥയാണുള്ളതെന്നു മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ പറയുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടു നടപടി സ്വീകരിക്കണെമന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.
രോഗം വരുന്ന വഴി
അന്യസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന സങ്കരയിനം പശുക്കളാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. വന്‍ വില നല്‍കിയാണ് ഇവയെ കേരളത്തിലേക്കു കൊണ്ടുവരുന്നത്. ക്ഷീരവികസന വകുപ്പിന്റെ സബ്സിഡിയുള്ളതിനാല്‍ ആയിരക്കണക്കിനു പശുക്കളാണ് ഓരോ വര്‍ഷവും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്.
മില്‍ക്ക്ഷെഡ് പദ്ധതിയില്‍ കര്‍ഷകര്‍ക്കു പശുവിനെ വാങ്ങാന്‍ സബ്സിഡിയുണ്ട്. അഞ്ചുലക്ഷം രൂപയ്ക്കു പശുവിനെ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപയാണ് സബ്സിഡി. ഇതില്‍ ആകൃഷ്ടരായ കര്‍ഷകര്‍ വായ്പയെടുത്തു വാങ്ങുന്ന പശുക്കളാണ് ചാകുന്നത്. ആരോഗ്യ പരിശോധനകളില്ലാത്ത കന്നുകാലി ഇറക്കുമതി, രോഗാണുക്കളുടെ വര്‍ധന, സങ്കരയിനം പശുക്കളൂടെ പ്രതിരോധ ശേഷിക്കുറവ് എന്നിവയെല്ലാമാണ് തൈലേറിയ വ്യാപകമാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍.
ഈച്ച പരത്തുന്നു
പശുക്കളുടെ ശരീരത്തിലെ രക്താണുക്കളെ ബാധിക്കുന്ന അണുബാധയാണ് മരണ കാരണം. രോഗാണുക്കള്‍ ഉള്ളില്‍ കടന്നാല്‍ അവ പെരുകി പശുക്കളെ മരണത്തിലേക്കു നയിക്കുന്നു. ഇത്തരം പശുക്കളെ കടിക്കുന്ന ഈച്ചകള്‍ മറ്റു പശുക്കളിലേക്കു രോഗം പകരത്തുന്നു. അതുകൊണ്ടുതന്നെ ഒരു പശുവിന് തൈലേറിയ ബാധിച്ചാല്‍ ആ തൊഴുത്തിലുള്ള മറ്റു പശുക്കളിലേക്കും ഇതു വളരെ വേഗത്തില്‍ പടരും.
മരണനിരക്ക് ഞെട്ടിക്കുന്നത്
രോഗം വന്നാല്‍ 90 ശതമാനം പശുക്കളും ചാകുമെന്നതാണ് ഈ രോഗത്തിന്റെ ഗൗരവം കൂട്ടുന്നത്. രോഗാണു ശരീരത്തില്‍ കടന്നാല്‍ എട്ടു ദിവസം മുതല്‍ 25 ദിവസത്തിനകം ലക്ഷണങ്ങള്‍ കാണിക്കും. ശക്തമായ പനിയുണ്ടാവും. പനി വന്നാല്‍ തീറ്റെയടുക്കില്ല. അയവെട്ടില്ല. കണ്ണില്‍നിന്നും മൂക്കില്‍നിന്നും വെള്ളമൊലിക്കും. കണ്‍പോളകളും ചെവിയും വീങ്ങും. കടുത്ത ക്ഷീണം ഉണ്ടാവും. രോഗംബാധിച്ച പശുവിന് പാല് ഉല്പാദനം കുറയും. കുഴഞ്ഞുവീണാണ് പശുക്കള്‍ ചാകുന്നത്. അല്ലെങ്കില്‍ കൈകാല്‍ കുഴഞ്ഞു കിടപ്പിലായി മെല്ലെ മരണത്തിലേക്കു നീങ്ങും.
പ്രതിരോധമില്ല
രോഗത്തിനു പ്രതിരോധ കുത്തിവയ്പ് ഇല്ലാത്തതാണ് കര്‍ഷകരെ കുഴക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതോടെ പശുക്കള്‍ ക്ഷീണത്തിലായിരിക്കും. മൂന്ന് ഡോസ് മരുന്നാണ് ഈ രോഗത്തിനു നല്‍കുന്നത്. ഒരു ഡോസിനു 1,500 രൂപ മരുന്നിനു മാത്രം വരും. ഡോക്ടറെ വീട്ടില്‍ കൊണ്ടുവരുന്നതിനും മറ്റുമുള്ള ചെലവു വേറെയും.
മൂന്നു ഡോസ് മരുന്നു കുത്തിവയ്ക്കുന്പോഴേക്കും കര്കഷന്റെ കീശയില്‍നിന്നു പതിനായിരത്തോളം രൂപ ചെലവായിട്ടുണ്ടാകും. സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ഇതിനുള്ള മരുന്ന് വളരെ കുറച്ച് ഡോസ് മാത്രമാണ് വരുന്നത്. ആവശ്യക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇതു വേഗത്തില്‍ തീരും. അതിനാല്‍ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു വില കൊടുത്തു വാങ്ങുകയാണ് കര്‍ഷകര്‍ ഏറെയും ചെയ്യുന്നത്.
മരുന്നു കൊടുത്തിട്ടും
എന്നാല്‍, ഈ മരുന്നുകൊണ്ട് ഒരു ഗുണവും ലഭിക്കുന്നതായി കാണുന്നില്ല. പശുവിനു ജീവന് നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. രക്ഷപ്പെട്ടാല്‍ത്തന്നെ വീണ്ടും തുടര്‍ ചികിത്സയും വേണ്ടിവരും. ഇത്തരം പശുക്കള്‍ക്കു പാല് ഉത്പാദനം കുറയുമെന്നതിനാല്‍ കര്ഷകന് ദുരിതത്തിലേക്കു നീങ്ങുകയും ചെയ്യും. പശുക്കള്‍ ചത്താല്‍ അതിനെ മറവു ചെയ്യുന്നതിനു കര്‍ഷകനു വേറെയും തുക ചെലവിടേണ്ടി വരുന്നു.
വലിയ വിലകൊടുത്തു വാങ്ങുന്ന പശുക്കള്‍ ചാകുന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലേക്കു നീങ്ങും. ഇന്‍ഷ്വറന്‍സ് കിട്ടാന്‍ നൂലാമാലകള്‍ ഉള്ളതിനാല്‍ കര്‍ഷകര്‍ ഈ മേഖല വിടാന്‍ നിര്‍ബന്ധിതരാവുകയാണ്. രോഗം പടർന്നാൽ പലരും ക്ഷീരമേഖല വിടാൻ നിർബന്ധിതരാകുമെന്നാണ് കർഷകർ പറയുന്നത്.
കര്‍ഷകരുടെ രക്ഷയ്ക്കു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടിയൊന്നുമില്ല. മൃഗാശുപത്രികളിൽ മരുന്ന് ലഭ്യമാക്കാനും നടപടിയില്ല. ഈ നിലയില്‍ പോയാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് എല്ലാ പശുക്കളെയും തൈലേറിയ വിഴുങ്ങുന്ന അവസ്ഥയാണുള്ളതെന്നു മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ പറയുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടു നടപടി സ്വീകരിക്കണെമന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.