കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ നടി ശ്രുതി ലക്ഷിമിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇഡി നടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്.
നേരത്തെ മോൻസന്റെ വസതിയിൽ ശ്രുതി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചത്.
ശ്രുതിയുടെ അക്കൗണ്ടിലേക്ക് മോൻസൻ പണം നൽകിയതിന്റെ രേഖകൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നർത്തി എന്ന നിലയിലാണ് വസതിയിൽ പോയതെന്നും മുടികൊഴിച്ചിലിന് മോൻസന്റെ പക്കൽ നിന്നും ചികിത്സ തേടിയിരുന്നുവെന്നും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ബന്ധങ്ങളൊന്നും മോൻസനുമായി ഇല്ലെന്നാണ് നടിയുടെ വാദം.
നേരത്തെ മോൻസന്റെ വസതിയിൽ ശ്രുതി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചത്.
ശ്രുതിയുടെ അക്കൗണ്ടിലേക്ക് മോൻസൻ പണം നൽകിയതിന്റെ രേഖകൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നർത്തി എന്ന നിലയിലാണ് വസതിയിൽ പോയതെന്നും മുടികൊഴിച്ചിലിന് മോൻസന്റെ പക്കൽ നിന്നും ചികിത്സ തേടിയിരുന്നുവെന്നും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ബന്ധങ്ങളൊന്നും മോൻസനുമായി ഇല്ലെന്നാണ് നടിയുടെ വാദം.