അമൃത്സർ: പഞ്ചാബില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ പ്രതാപ് ബജ്വയുടെ സഹോദരനും എംഎല്‍എയുമായി ഫത്തേ ജംഗ് സിംഗ് ബജ്വയാണ് ഇതില്‍ ഒരാള്‍.
ഖാദിയനില് നിന്നുള്ള എംഎല്‍എയാണ് ഫത്തേ ജംഗ്. അടുത്തിടെ നടന്ന റാലിയില്‍ ഫത്തേ ജംഗ് സ്ഥാനാര്‍ഥിയാകുമെന്ന് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടും ഇയാൾ പാർട്ടി വിട്ടതിന്റെ കാരണം വ്യക്തമല്ല.
ഹർഗോബിന്ദ്പുരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ ബൽവീന്ദർ സിംഗ് ലഡ്ഡിയാണ് ബിജെപിയിലേക്ക് കൂറുമാറിയ അടുത്തയാൾ. മറ്റൊരു കോൺഗ്രസ് എംഎൽഎയായ റാണ ഗുർമീത് സോധിയും കഴിഞ്ഞയാഴ്ച ബിജെപിയിൽ ചേർന്നിരുന്നു.
ഇവർ മൂന്ന് പേരും മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിന്റെ വിശ്വസ്തരാണ്. എന്നാൽ അമരീന്ദർ സിംഗിന്റെ പുതിയ സംഘടനയായ പഞ്ചാബ് ലോക് കോൺഗ്രസിന് പകരം അവർ ബിജെപിയിലേക്കാണ് പോയത്.
ഖാദിയനില് നിന്നുള്ള എംഎല്‍എയാണ് ഫത്തേ ജംഗ്. അടുത്തിടെ നടന്ന റാലിയില്‍ ഫത്തേ ജംഗ് സ്ഥാനാര്‍ഥിയാകുമെന്ന് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടും ഇയാൾ പാർട്ടി വിട്ടതിന്റെ കാരണം വ്യക്തമല്ല.
ഹർഗോബിന്ദ്പുരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ ബൽവീന്ദർ സിംഗ് ലഡ്ഡിയാണ് ബിജെപിയിലേക്ക് കൂറുമാറിയ അടുത്തയാൾ. മറ്റൊരു കോൺഗ്രസ് എംഎൽഎയായ റാണ ഗുർമീത് സോധിയും കഴിഞ്ഞയാഴ്ച ബിജെപിയിൽ ചേർന്നിരുന്നു.
ഇവർ മൂന്ന് പേരും മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിന്റെ വിശ്വസ്തരാണ്. എന്നാൽ അമരീന്ദർ സിംഗിന്റെ പുതിയ സംഘടനയായ പഞ്ചാബ് ലോക് കോൺഗ്രസിന് പകരം അവർ ബിജെപിയിലേക്കാണ് പോയത്.