പാലക്കാട്: പാലക്കാട്ട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഇയാൾ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
കൊലപാതകത്തിന് ആയുധങ്ങള്‍ തയാറാക്കി നല്കിയ പ്രതി നസീറിനെ കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് പിടികൂടിയിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍, കൊല്ലങ്കോട് സ്വദേശി ഷാജഹാന് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് ആയിരുന്നു സഞ്ജിത്. ഭാര്യയുടെ മുന്നില്‍ വച്ച് കാറിലെത്തിയ അഞ്ചംഗ അക്രമി സംഘമാണ് കൊലപാതകം നടത്തിയത്. കിണാശേരി മമ്പ്രത്ത് വെച്ചായിരുന്നു സംഭവം.
കൊലപാതകത്തിന് ആയുധങ്ങള്‍ തയാറാക്കി നല്കിയ പ്രതി നസീറിനെ കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് പിടികൂടിയിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍, കൊല്ലങ്കോട് സ്വദേശി ഷാജഹാന് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് ആയിരുന്നു സഞ്ജിത്. ഭാര്യയുടെ മുന്നില്‍ വച്ച് കാറിലെത്തിയ അഞ്ചംഗ അക്രമി സംഘമാണ് കൊലപാതകം നടത്തിയത്. കിണാശേരി മമ്പ്രത്ത് വെച്ചായിരുന്നു സംഭവം.