ആലുവ: കോടികളുടെ എംഡിഎംഎ ലഹരിമരുന്നുമായി ആലുവ റെയിൽവേ സ്റ്റേഷനിൽ ഹാമർ ത്രോ ദേശീയ മെഡൽ ജേതാവ് കൊടുങ്ങല്ലൂർ സ്വദേശി രാഹുൽ സുഭാഷ് അടക്കമുള്ള സംഘം പിടിയിലായ സംഭവത്തിൽ താരത്തിന്റെ യാത്രകൾ സംബന്ധിച്ച് അന്വേഷണം.
രാഹുലിന്റെ മാസം തോറുമുള്ള യാത്രകളെക്കുറിച്ച് എക്സൈസ് ഇന്റലിജൻസ് ആണ് അന്വേഷണം നടത്തുക. ഡൽഹിയിൽനിന്നാണ് പ്രതികൾ എംഡിഎംഎ സംഘടിപ്പിച്ചതെന്നാണ് വിവരം.
പരിശീലനത്തിനെന്ന പേരിൽ ഇയാൾ എല്ലാ മാസവും ഡൽഹിയിലേക്ക് യാത്ര നടത്തിയിരുന്നതിന്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ട്രെയിൻ മാർഗം രണ്ടര ദിവസത്തെ യാത്രയ്ക്ക് ശേഷം ഒരു ദിവസം അവിടെ തങ്ങി ലഹരിമരുന്ന് സംഘടിപ്പിച്ചു മടങ്ങി വരുന്നതു പതിവെന്നാണ് സൂചന. ഈ യാത്രകൾ ഹാമർ ത്രോ പരിശീലനത്തിനാണെന്നാണ് നാട്ടുകാരെയും വീട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
ഇത്തവണത്തെ മടക്കയാത്രയെക്കുറിച്ച് ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരമാണ് കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ ലഹരി വേട്ടയിൽ കലാശിച്ചത്. കൂട്ടാളിയായ കൊടുങ്ങല്ലൂർ സ്വദേശി സൈനുൽ ആബിദും പിടിയിലായിരുന്നു.
പ്രതികളുടെ കൊടുങ്ങല്ലൂരിലെ വീടുകളിൽ ഇന്റലിജൻസ് പരിശോധന നടത്തിയെങ്കിലും കൂടുതൽ ലഹരിമരുന്നുകൾ കണ്ടെത്താനായില്ല. സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. രാജ്യാന്തര വിപണിയിൽ മൂന്നു കോടിയോളം വിലവരുന്ന ലഹരിമരുന്ന് അഞ്ച് ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നു പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ഫോൺ രേഖകൾ പരിശോധിക്കുന്നതിനു പോലീസ് സൈബർ സെല്ലിനെ സമീപിക്കുമെന്ന് അന്വേഷണ ചുമതലയുള്ള അസി.എക്സൈസ് കമ്മീഷണർ ബാബു വർഗീസ് ദീപിക ഡോട്ട്കോമിനോടു പറഞ്ഞു.കൂടുതൽ അന്വേഷണത്തിനായി റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
രാഹുലിന്റെ മാസം തോറുമുള്ള യാത്രകളെക്കുറിച്ച് എക്സൈസ് ഇന്റലിജൻസ് ആണ് അന്വേഷണം നടത്തുക. ഡൽഹിയിൽനിന്നാണ് പ്രതികൾ എംഡിഎംഎ സംഘടിപ്പിച്ചതെന്നാണ് വിവരം.
പരിശീലനത്തിനെന്ന പേരിൽ ഇയാൾ എല്ലാ മാസവും ഡൽഹിയിലേക്ക് യാത്ര നടത്തിയിരുന്നതിന്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ട്രെയിൻ മാർഗം രണ്ടര ദിവസത്തെ യാത്രയ്ക്ക് ശേഷം ഒരു ദിവസം അവിടെ തങ്ങി ലഹരിമരുന്ന് സംഘടിപ്പിച്ചു മടങ്ങി വരുന്നതു പതിവെന്നാണ് സൂചന. ഈ യാത്രകൾ ഹാമർ ത്രോ പരിശീലനത്തിനാണെന്നാണ് നാട്ടുകാരെയും വീട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
ഇത്തവണത്തെ മടക്കയാത്രയെക്കുറിച്ച് ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരമാണ് കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ ലഹരി വേട്ടയിൽ കലാശിച്ചത്. കൂട്ടാളിയായ കൊടുങ്ങല്ലൂർ സ്വദേശി സൈനുൽ ആബിദും പിടിയിലായിരുന്നു.
പ്രതികളുടെ കൊടുങ്ങല്ലൂരിലെ വീടുകളിൽ ഇന്റലിജൻസ് പരിശോധന നടത്തിയെങ്കിലും കൂടുതൽ ലഹരിമരുന്നുകൾ കണ്ടെത്താനായില്ല. സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. രാജ്യാന്തര വിപണിയിൽ മൂന്നു കോടിയോളം വിലവരുന്ന ലഹരിമരുന്ന് അഞ്ച് ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നു പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ഫോൺ രേഖകൾ പരിശോധിക്കുന്നതിനു പോലീസ് സൈബർ സെല്ലിനെ സമീപിക്കുമെന്ന് അന്വേഷണ ചുമതലയുള്ള അസി.എക്സൈസ് കമ്മീഷണർ ബാബു വർഗീസ് ദീപിക ഡോട്ട്കോമിനോടു പറഞ്ഞു.കൂടുതൽ അന്വേഷണത്തിനായി റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.