നെയ്യാറ്റിന്‍കര : ജ്വല്ലറി ഉടമയെയും ഭാര്യയെയും വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.
നെയ്യാറ്റിന്‍കര വിഷ്ണു ജ്വല്ലറി ഉടമ ആലുംമൂട് ജംഗ്ഷന് ഹരിപ്രിയ സദനത്തില്‍ കേശവന് (55), ഭാര്യ സെല്‍വം (50) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നു രാവിലെ ആറേകാലോടെ കേശവനു ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. സെല്‍വം അദ്ദേഹത്തിനടുത്തുണ്ടായിരുന്നു. ഇതു കണ്ട മകള്‍ ഹരിപ്രിയ ആംബുലന്‍സ് വിളിച്ചുവരുത്താന്‍ വീടിനു പുറത്തിറങ്ങി.
മിനിറ്റുകൾക്കകം തിരികെ എത്തിയപ്പോള്‍ കേശവന് കട്ടിലിലും സെല്‍വം നിലത്തും മരിച്ച നിലയില്‍ കാണപ്പെട്ടു. സഹോദരന് ശബരിനാഥ് രാധാകൃഷ്ണന്, കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് എന്നിവര്‍ വിവരം അറിഞ്ഞ് വീട്ടിലെത്തി.
നെയ്യാറ്റിന്‍കര സിഐ വി.എന്‍. സാഗറിന്റെ നേതൃത്വത്തില്‍ പോലീസും വീട്ടിലെത്തിച്ചേര്‍ന്നു. കേശവന് വര്‍ഷങ്ങളായി വീല്‍ച്ചെയറിലാണ് സഞ്ചരിക്കുന്നത്. പോലീസ് ബന്ധുക്കളുടെയും മറ്റും മൊഴിയെടുത്തു. സയന്റിഫിക് എക്സ്പര്‍ട്ടുകള്‍ സംഭവസ്ഥലം പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു.
മരണ കാരണം സംബന്ധിച്ച വ്യക്തത പോസ്റ്റുമോര്‍ട്ടത്തിലേ അറിയാനാവൂയെന്നും പോലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. അതേസമയം, ഇവർക്കു സാന്പത്തിക ബാധ്യതയുണ്ടായിരുന്നതായിട്ടാണ് അറിയുന്നത്.
നെയ്യാറ്റിന്‍കര വിഷ്ണു ജ്വല്ലറി ഉടമ ആലുംമൂട് ജംഗ്ഷന് ഹരിപ്രിയ സദനത്തില്‍ കേശവന് (55), ഭാര്യ സെല്‍വം (50) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നു രാവിലെ ആറേകാലോടെ കേശവനു ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. സെല്‍വം അദ്ദേഹത്തിനടുത്തുണ്ടായിരുന്നു. ഇതു കണ്ട മകള്‍ ഹരിപ്രിയ ആംബുലന്‍സ് വിളിച്ചുവരുത്താന്‍ വീടിനു പുറത്തിറങ്ങി.
മിനിറ്റുകൾക്കകം തിരികെ എത്തിയപ്പോള്‍ കേശവന് കട്ടിലിലും സെല്‍വം നിലത്തും മരിച്ച നിലയില്‍ കാണപ്പെട്ടു. സഹോദരന് ശബരിനാഥ് രാധാകൃഷ്ണന്, കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് എന്നിവര്‍ വിവരം അറിഞ്ഞ് വീട്ടിലെത്തി.
നെയ്യാറ്റിന്‍കര സിഐ വി.എന്‍. സാഗറിന്റെ നേതൃത്വത്തില്‍ പോലീസും വീട്ടിലെത്തിച്ചേര്‍ന്നു. കേശവന് വര്‍ഷങ്ങളായി വീല്‍ച്ചെയറിലാണ് സഞ്ചരിക്കുന്നത്. പോലീസ് ബന്ധുക്കളുടെയും മറ്റും മൊഴിയെടുത്തു. സയന്റിഫിക് എക്സ്പര്‍ട്ടുകള്‍ സംഭവസ്ഥലം പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു.
മരണ കാരണം സംബന്ധിച്ച വ്യക്തത പോസ്റ്റുമോര്‍ട്ടത്തിലേ അറിയാനാവൂയെന്നും പോലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. അതേസമയം, ഇവർക്കു സാന്പത്തിക ബാധ്യതയുണ്ടായിരുന്നതായിട്ടാണ് അറിയുന്നത്.