ന്യൂഡൽഹി: രാജ്യത്ത് രണ്ടു കോവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോ വാക്സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്സിനുമാണ് അംഗീകാരം ലഭിച്ചത്.
ഇതിന് പുറമേ കോവിഡ് മരുന്നായ മോള്‍നുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.
ഒമിക്രോൺ വകഭേദം ഭീഷണിയായി വളരുന്നതിനിടയിലാണ് പുതിയ വാക്സിനുകൾക്കും അംഗീകാരം നൽകിയത്. അതേസമയം, അതിവ്യാപനശേഷിയുടെ കോവിഡ് വകഭേദം ഒമിക്രോൺ അതിന്‍റെ തനിനിറം കാണിച്ചു തുടങ്ങി. ദിവസങ്ങൾക്കകം രാജ്യത്തെ ഒമിക്രോൺബാധിതരുടെ എണ്ണം 653 ആയി ഉയർന്നു. ഇതില്‍ 186 പേര് രോഗമുക്തരായി.
167 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ആശങ്കാജനകമായി പടരുന്ന ഒമിക്രോൺ രാജ്യത്തു മറ്റൊരു കോവിഡ് തരംഗം സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ മുൻകൂട്ടി കർശന നിയന്ത്രണ നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാർ ഇതിനകം നിർദേശിച്ചു കഴിഞ്ഞു. രണ്ടാം തരംഗത്തിൽ രാജ്യം നേരിട്ട പ്രതിസന്ധി ഉണ്ടാവാതെ നോക്കാനാണ് മുന്നൊരുക്കങ്ങൾ ത്വരിതപ്പെടുത്താൻ നിർദേശിച്ചിരിക്കുന്നത്.
ഡല്‍ഹി(165), കേരളം(57), തെലുങ്കാന(55), ഗുജറാത്ത്(49), രാജസ്ഥാന് (46) എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
ഇതിന് പുറമേ കോവിഡ് മരുന്നായ മോള്‍നുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.
ഒമിക്രോൺ വകഭേദം ഭീഷണിയായി വളരുന്നതിനിടയിലാണ് പുതിയ വാക്സിനുകൾക്കും അംഗീകാരം നൽകിയത്. അതേസമയം, അതിവ്യാപനശേഷിയുടെ കോവിഡ് വകഭേദം ഒമിക്രോൺ അതിന്‍റെ തനിനിറം കാണിച്ചു തുടങ്ങി. ദിവസങ്ങൾക്കകം രാജ്യത്തെ ഒമിക്രോൺബാധിതരുടെ എണ്ണം 653 ആയി ഉയർന്നു. ഇതില്‍ 186 പേര് രോഗമുക്തരായി.
167 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ആശങ്കാജനകമായി പടരുന്ന ഒമിക്രോൺ രാജ്യത്തു മറ്റൊരു കോവിഡ് തരംഗം സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ മുൻകൂട്ടി കർശന നിയന്ത്രണ നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാർ ഇതിനകം നിർദേശിച്ചു കഴിഞ്ഞു. രണ്ടാം തരംഗത്തിൽ രാജ്യം നേരിട്ട പ്രതിസന്ധി ഉണ്ടാവാതെ നോക്കാനാണ് മുന്നൊരുക്കങ്ങൾ ത്വരിതപ്പെടുത്താൻ നിർദേശിച്ചിരിക്കുന്നത്.
ഡല്‍ഹി(165), കേരളം(57), തെലുങ്കാന(55), ഗുജറാത്ത്(49), രാജസ്ഥാന് (46) എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.