തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പോലീസ് വഹിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ആണ് ഇക്കാര്യം അറിയിച്ചത്.
അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും തീരുമാനമായതായി ഡിജിപി അറിയിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 163 പേരെ അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പടെ 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആക്രമികള്‍ പോലീസ് ഇന്‍സ്പെക്ടറെ വധിക്കാന്‍ ശ്രമിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. എസ്എച്ച്ഒ ഉള്‍പ്പടെയുള്ള പോലീസിനെ വധിക്കാന്‍ ശ്രമിച്ചത് 50ലേറെ പേര് ചേര്‍ന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കല്ല്, മരവടി,മാരകായുധങ്ങള്‍ എന്നിവ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. പോലീസ് ജീപ്പ് കത്തിച്ചു. സര്‍ക്കാരിന് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, പോലീസുകാരുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കാൻ തയാറാണെന്നു കിറ്റക്സ് കന്പനി നേരത്തെ പറഞ്ഞിരുന്നു. കിറ്റക്സിലെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലാണ് സംഘർഷവും അക്രമവും നടന്നത്.
അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും തീരുമാനമായതായി ഡിജിപി അറിയിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 163 പേരെ അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പടെ 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആക്രമികള്‍ പോലീസ് ഇന്‍സ്പെക്ടറെ വധിക്കാന്‍ ശ്രമിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. എസ്എച്ച്ഒ ഉള്‍പ്പടെയുള്ള പോലീസിനെ വധിക്കാന്‍ ശ്രമിച്ചത് 50ലേറെ പേര് ചേര്‍ന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കല്ല്, മരവടി,മാരകായുധങ്ങള്‍ എന്നിവ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. പോലീസ് ജീപ്പ് കത്തിച്ചു. സര്‍ക്കാരിന് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, പോലീസുകാരുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കാൻ തയാറാണെന്നു കിറ്റക്സ് കന്പനി നേരത്തെ പറഞ്ഞിരുന്നു. കിറ്റക്സിലെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലാണ് സംഘർഷവും അക്രമവും നടന്നത്.