ന്യൂഡൽഹി: രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് നൽകുക കോവാക്സിൻ. സൗജന്യമായിട്ടായിരിക്കും സർക്കാർ വാക്സിൻ നൽകുക. വാക്സിനേഷനുള്ള രജിസ്ട്രേഷന് ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.
2007നോ അതിന് മുമ്പോ ജനിച്ച കുട്ടികളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഓൺലൈൻ വഴി മാത്രമല്ല ഓഫ്ലൈന് ആയും വാക്സിൻ കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്യാൻ സാധിക്കും. തിരിച്ചറിയല്‍ രേഖകളില്ലാത്തവര്‍ക്ക് സ്റ്റുഡന്റ് ഐഡി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം രണ്ടാം ഡോസ് എടുത്തതിന് ശേഷം ഒൻപത് മാസം പൂർത്തിയായതിന് ശേഷമാണ് ബൂസ്റ്റർ ഡോസിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഇതിന് വേണ്ടി നിലവിലുള്ള കോവിൻ അക്കൗണ്ട് ഉപയോഗിക്കാം. അവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ ഈ അധിക ഡോസ് വാക്സിൻ എടുത്ത കാര്യം കൂടി പരാമർശിക്കുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
15 മുതല്‍ 18 വയസുവരെയുള്ള കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിന് നല്‍കുമെന്ന് ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ജനുവരി മൂന്നു മുതലാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കുക.
2007നോ അതിന് മുമ്പോ ജനിച്ച കുട്ടികളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഓൺലൈൻ വഴി മാത്രമല്ല ഓഫ്ലൈന് ആയും വാക്സിൻ കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്യാൻ സാധിക്കും. തിരിച്ചറിയല്‍ രേഖകളില്ലാത്തവര്‍ക്ക് സ്റ്റുഡന്റ് ഐഡി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം രണ്ടാം ഡോസ് എടുത്തതിന് ശേഷം ഒൻപത് മാസം പൂർത്തിയായതിന് ശേഷമാണ് ബൂസ്റ്റർ ഡോസിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഇതിന് വേണ്ടി നിലവിലുള്ള കോവിൻ അക്കൗണ്ട് ഉപയോഗിക്കാം. അവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ ഈ അധിക ഡോസ് വാക്സിൻ എടുത്ത കാര്യം കൂടി പരാമർശിക്കുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
15 മുതല്‍ 18 വയസുവരെയുള്ള കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിന് നല്‍കുമെന്ന് ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ജനുവരി മൂന്നു മുതലാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കുക.