തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ സംഘം കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം നൽകിയത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ജീവനൊടുക്കിയെന്ന് സിബിഐയും കുറ്റപത്രത്തിൽ പറയുന്നു.
പെൺകുട്ടികളുടെ മരണത്തിൽ പോലീസ് പ്രതിചേർത്തവർ തന്നയാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലും പ്രതികൾ. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എന്നിവരും രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്.
ബലാൽസംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബുവെന്ന പ്രതിക്കെതിരെ എസ്സി/ എസ്ടി വകുപ്പും ചുമത്തിയിട്ടുണ്ട്. തിരുവനതപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്.
പെൺകുട്ടികളുടെ മരണത്തിൽ പോലീസ് പ്രതിചേർത്തവർ തന്നയാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലും പ്രതികൾ. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എന്നിവരും രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്.
ബലാൽസംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബുവെന്ന പ്രതിക്കെതിരെ എസ്സി/ എസ്ടി വകുപ്പും ചുമത്തിയിട്ടുണ്ട്. തിരുവനതപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്.