കോൽക്കത്ത: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നടപടി ഞെട്ടിക്കുന്നതാണെന്നും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും മമത ട്വീറ്റ് ചെയ്തു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരേ മതപരിവർത്തനം ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടിയുണ്ടായത്.
മിഷനറീസ് ഓഫ് ചാരിറ്റിക്ക് കീഴിലുള്ള തൊഴിലാളികളും രോഗികളുമായ ഇരുപത്തിരണ്ടായിരത്തോളം പേർ മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുകയാണെന്നും മമത ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരേ മതപരിവർത്തനം ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടിയുണ്ടായത്.
മിഷനറീസ് ഓഫ് ചാരിറ്റിക്ക് കീഴിലുള്ള തൊഴിലാളികളും രോഗികളുമായ ഇരുപത്തിരണ്ടായിരത്തോളം പേർ മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുകയാണെന്നും മമത ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
Shocked to hear that on Christmas, Union Ministry FROZE ALL BANK ACCOUNTS of Mother Teresa’s Missionaries of Charity in India!
— Mamata Banerjee (@MamataOfficial) December 27, 2021
Their 22,000 patients & employees have been left without food & medicines.
While the law is paramount, humanitarian efforts must not be compromised.