ചണ്ഡിഗഡ്: പഞ്ചാബിലെ ചണ്ഡിഗഡ് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് മിന്നും പ്രകടനം. അന്തിമഫലം പുറത്ത് വന്നില്ലെങ്കിലും ബിജെപിയെയും കോൺഗ്രസിനെയും ആം ആദ്മി പാർട്ടി പിന്നിലാക്കി.
ആകെയുള്ള 35 സീറ്റുകളിൽ 14 ഇടത്ത് ആം ആദ്മി സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസിന് എട്ടും ബിജെപിക്ക് 12 ഉം സീറ്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആംആദ്മി പാർട്ടിയുടെ ഈ പ്രകടനം കോൺഗ്രസ്, ബിജെപി ക്യാംപുകളിൽ വൻ ആശങ്കയാണ് സമ്മാനിക്കുന്നത്.
അതേസമയം, ചണ്ഡിഗഡ് തെരഞ്ഞെടുപ്പ് ട്രെയിലർ മാത്രമാണെന്നും പഞ്ചാബ് തെരഞ്ഞെടുപ്പാണ് സിനിമയെന്നും വിജയത്തിനു പിന്നാലെ അരവിന്ദ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രതികരിച്ചു. എല്ലാവരും ആം ആദ്മി പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്നും ആളുകള്‍ കേജരിവാളിന് ഒരു അവസരം നല്കാന് തീരുമാനിച്ചിരിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ആം ആദ്മി നേതാവ് രാഘവ് ചന്ദ പറഞ്ഞു.
ആകെയുള്ള 35 സീറ്റുകളിൽ 14 ഇടത്ത് ആം ആദ്മി സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസിന് എട്ടും ബിജെപിക്ക് 12 ഉം സീറ്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആംആദ്മി പാർട്ടിയുടെ ഈ പ്രകടനം കോൺഗ്രസ്, ബിജെപി ക്യാംപുകളിൽ വൻ ആശങ്കയാണ് സമ്മാനിക്കുന്നത്.
അതേസമയം, ചണ്ഡിഗഡ് തെരഞ്ഞെടുപ്പ് ട്രെയിലർ മാത്രമാണെന്നും പഞ്ചാബ് തെരഞ്ഞെടുപ്പാണ് സിനിമയെന്നും വിജയത്തിനു പിന്നാലെ അരവിന്ദ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രതികരിച്ചു. എല്ലാവരും ആം ആദ്മി പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്നും ആളുകള്‍ കേജരിവാളിന് ഒരു അവസരം നല്കാന് തീരുമാനിച്ചിരിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ആം ആദ്മി നേതാവ് രാഘവ് ചന്ദ പറഞ്ഞു.