മെൽബണ്‍: ആഷസ് ബോക്സിംഗ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ട് തോൽവിയുടെ വക്കിൽ. രണ്ടാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 31/4 എന്ന ദയനീയ സ്ഥിതിയിലാണ്. ആദ്യ രണ്ടു ടെസ്റ്റിലും തോറ്റ ഇംഗ്ലണ്ടിന് മെൽബണിൽ തോൽവി ഒഴിവാക്കിയില്ലെങ്കിൽ പരമ്പര നഷ്ടമാകും.
മാർക്കസ് ഹാരിസിന്റെ അർധ സെഞ്ചുറി മികവിൽ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 267 റണ്‍സ് നേടി. 76 റണ്‍സ് നേടിയ ഹാരിസാണ് ടോപ്പ് സ്കോറർ. വാലറ്റത്ത് മിച്ചൽ സ്റ്റാർക്ക് (പുറത്താകാതെ 24), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (21) എന്നിവരുടെ പ്രകടനം ഓസീസിന് നിർണായക ലീഡ് സമ്മാനിച്ചു. ഇംഗ്ലണ്ടിനായി ആൻഡേഴ്സണ് നാലും മാർക്ക് വുഡ്, ഒലി റോബിൻസണ്‍ എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.
82 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മുൻനിര ഒരിക്കൽ കൂടി തകർന്നു. ഹസീബ് ഹമീദ് (7), സാക്ക് ക്രൗളി (5), ഡേവിഡ് മലൻ (0) എന്നിവർ വന്നപോലെ മടങ്ങി. മൂന്നാം വിക്കറ്റ് വീണതോടെ നൈറ്റ് വാച്ച്മാനായി ജാക്ക് ലീച്ചിനെ പരീക്ഷിച്ചെങ്കിലും രണ്ടു പന്തുകൾ മാത്രമായിരുന്നു ആയുസ്.
സ്കോട്ട് ബൊളാൻഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. ജോ റൂട്ട് (12), ബെൻ സ്റ്റോക്സ് (2) എന്നിവരാണ് ക്രീസിൽ. ആറ് വിക്കറ്റുകൾ ശേഷിക്കുന്ന ഇംഗ്ലണ്ട് നിലവിൽ 51 റണ്‍സ് പിന്നിലാണ്.
മാർക്കസ് ഹാരിസിന്റെ അർധ സെഞ്ചുറി മികവിൽ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 267 റണ്‍സ് നേടി. 76 റണ്‍സ് നേടിയ ഹാരിസാണ് ടോപ്പ് സ്കോറർ. വാലറ്റത്ത് മിച്ചൽ സ്റ്റാർക്ക് (പുറത്താകാതെ 24), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (21) എന്നിവരുടെ പ്രകടനം ഓസീസിന് നിർണായക ലീഡ് സമ്മാനിച്ചു. ഇംഗ്ലണ്ടിനായി ആൻഡേഴ്സണ് നാലും മാർക്ക് വുഡ്, ഒലി റോബിൻസണ്‍ എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.
82 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മുൻനിര ഒരിക്കൽ കൂടി തകർന്നു. ഹസീബ് ഹമീദ് (7), സാക്ക് ക്രൗളി (5), ഡേവിഡ് മലൻ (0) എന്നിവർ വന്നപോലെ മടങ്ങി. മൂന്നാം വിക്കറ്റ് വീണതോടെ നൈറ്റ് വാച്ച്മാനായി ജാക്ക് ലീച്ചിനെ പരീക്ഷിച്ചെങ്കിലും രണ്ടു പന്തുകൾ മാത്രമായിരുന്നു ആയുസ്.
സ്കോട്ട് ബൊളാൻഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. ജോ റൂട്ട് (12), ബെൻ സ്റ്റോക്സ് (2) എന്നിവരാണ് ക്രീസിൽ. ആറ് വിക്കറ്റുകൾ ശേഷിക്കുന്ന ഇംഗ്ലണ്ട് നിലവിൽ 51 റണ്‍സ് പിന്നിലാണ്.