ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. ചെൽസിയുടെ രണ്ടാമത്തെ ഗോൾ നേടുകയും മൂന്നാമത്തെ ഗോളിന് പെനാൽറ്റി നേടികൊടുക്കുകയും ചെയ്ത ലുകാകുവാണ് ചെൽസിയുടെ ജയത്തിൽ നിർണായകമായത്.
28-ാം ചെൽസി താരം റീസ് ജയിംസിന്റെ ഓൺഗോളിൽ ആസ്റ്റൺ വില്ലയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ ജോർജീഞ്ഞോയുടെ പെനാൽറ്റി ഗോളിൽ ചെൽസി മത്സരത്തിൽ സമനില പിടിച്ചു. ഹഡ്സൺ ഒഡോയിയെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ജോർജീഞ്ഞോ ഗോളാക്കി മാറ്റി.
രണ്ടാം പകുതിയിൽ പരിക്കേറ്റ ചാലോബക്ക് പകരമായി ലുകാകു വന്നതോടെ ചെൽസി മുന്നിലെത്തി. ഹഡ്സൺ ഒഡോയുടെ ക്രോസിൽ നിന്ന് മികച്ചൊരു ഹെഡറിലൂടെ ലുകാകു ചെൽസിയെ മുൻപിൽ എത്തിച്ചത്. അവസാന മിനിറ്റുകളിൽ സമനില ഗോൾ നേടാൻ ആസ്റ്റൺ വില്ല ശ്രമിക്കുന്നതിന് ഇടയിലാണ് ചെൽസിക്ക് വേണ്ടി ലുകാകു പെനാൽറ്റി നേടികൊടുക്കുന്നത്.
രണ്ടാം തവണയും പെനാൽറ്റിയെടുത്ത ജോർജീഞ്ഞോ ആസ്റ്റൺ വില്ല ഗോൾ കീപ്പർ എമി മാർട്ടിനസിന് ഒരു അവസരവും നൽകാതെ ഗോൾ നേടുകയായിരുന്നു.
28-ാം ചെൽസി താരം റീസ് ജയിംസിന്റെ ഓൺഗോളിൽ ആസ്റ്റൺ വില്ലയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ ജോർജീഞ്ഞോയുടെ പെനാൽറ്റി ഗോളിൽ ചെൽസി മത്സരത്തിൽ സമനില പിടിച്ചു. ഹഡ്സൺ ഒഡോയിയെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ജോർജീഞ്ഞോ ഗോളാക്കി മാറ്റി.
രണ്ടാം പകുതിയിൽ പരിക്കേറ്റ ചാലോബക്ക് പകരമായി ലുകാകു വന്നതോടെ ചെൽസി മുന്നിലെത്തി. ഹഡ്സൺ ഒഡോയുടെ ക്രോസിൽ നിന്ന് മികച്ചൊരു ഹെഡറിലൂടെ ലുകാകു ചെൽസിയെ മുൻപിൽ എത്തിച്ചത്. അവസാന മിനിറ്റുകളിൽ സമനില ഗോൾ നേടാൻ ആസ്റ്റൺ വില്ല ശ്രമിക്കുന്നതിന് ഇടയിലാണ് ചെൽസിക്ക് വേണ്ടി ലുകാകു പെനാൽറ്റി നേടികൊടുക്കുന്നത്.
രണ്ടാം തവണയും പെനാൽറ്റിയെടുത്ത ജോർജീഞ്ഞോ ആസ്റ്റൺ വില്ല ഗോൾ കീപ്പർ എമി മാർട്ടിനസിന് ഒരു അവസരവും നൽകാതെ ഗോൾ നേടുകയായിരുന്നു.