മസ്കറ്റ്: ഒമാനിൽ പ്രവേശിക്കാൻ 18 വയസിന് മുകളിലുള്ള വിദേശികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. ജനുവരി 31വരെ ഇവ നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലസൂട്ടു, സ്വാസിലൻഡ്, മൊസാംബിക് എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകമ്മിറ്റി പിൻവലിച്ചു.
ലോകത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹര്യത്തിലായിരുന്നു ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രകാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. ജനുവരി 31വരെ ഇവ നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലസൂട്ടു, സ്വാസിലൻഡ്, മൊസാംബിക് എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകമ്മിറ്റി പിൻവലിച്ചു.
ലോകത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹര്യത്തിലായിരുന്നു ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രകാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.