സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്ത്യൻ ഓപ്പണറുമാരുടെ പ്രകടനം.
ഓപ്പണറുമാരായ കെ.എൽ രാഹുൽ സെഞ്ചുറിയും മയങ്ക് അഗർവാൾ അർധ സെഞ്ചുറിയും നേടി. ഓപ്പണിംഗ് കൂട്ടുക്കെട്ടിൽ 117 റണ്‍സാണ് ഇവർ അടിച്ചുകൂട്ടിയത്. ആദ്യദിനം കളി നിർത്തുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 272 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
248 പന്തിൽ 122 റണ്‍സ് നേടിയ രാഹുൽ ക്രീസിൽ നങ്കുരമിട്ടിരിക്കുകയാണ്. 123 പന്തിൽ 60 റണ്‍സ് നേടിയ മയങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ലുംഗി എൻഗിഡിക്കായിരുന്നു വിക്കറ്റ്. പിന്നാലെ പൂജാരേയും (0) എൻഗിഡി പവലിയൻ കയറ്റി.
പിന്നീട് ക്രീസിലെത്തിയ നായൻ കോഹ്ലിക്കും എൻഗിഡിക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 94 പന്ത് നേരിട്ട കോഹ്ലി (35 റണ്‍സ്) എൻഗിഡിക്കു മുന്നിൽ വീണു. 40 റണ്‍സ് നേടിയ രഹാനെയും രാഹുലുമാണ് ക്രീസിൽ.
ഓപ്പണറുമാരായ കെ.എൽ രാഹുൽ സെഞ്ചുറിയും മയങ്ക് അഗർവാൾ അർധ സെഞ്ചുറിയും നേടി. ഓപ്പണിംഗ് കൂട്ടുക്കെട്ടിൽ 117 റണ്‍സാണ് ഇവർ അടിച്ചുകൂട്ടിയത്. ആദ്യദിനം കളി നിർത്തുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 272 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
248 പന്തിൽ 122 റണ്‍സ് നേടിയ രാഹുൽ ക്രീസിൽ നങ്കുരമിട്ടിരിക്കുകയാണ്. 123 പന്തിൽ 60 റണ്‍സ് നേടിയ മയങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ലുംഗി എൻഗിഡിക്കായിരുന്നു വിക്കറ്റ്. പിന്നാലെ പൂജാരേയും (0) എൻഗിഡി പവലിയൻ കയറ്റി.
പിന്നീട് ക്രീസിലെത്തിയ നായൻ കോഹ്ലിക്കും എൻഗിഡിക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 94 പന്ത് നേരിട്ട കോഹ്ലി (35 റണ്‍സ്) എൻഗിഡിക്കു മുന്നിൽ വീണു. 40 റണ്‍സ് നേടിയ രഹാനെയും രാഹുലുമാണ് ക്രീസിൽ.