കൊച്ചി: കിഴക്കമ്പലത്തെ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി എസ്പി കാർത്തിക്. കിറ്റക്സിലെ തൊഴിലാളികളായ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ആദ്യ കേസിൽ 18 പേരും രണ്ടാം കേസിൽ ആറ് പേരുമാണ് അറസ്റ്റിലായിരിക്കുന്നത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. നിലവിൽ 156 പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൂടുതൽ പേരെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുമെന്നും എസ്പി കാർത്തിക് പറഞ്ഞു.
അതേസമയം അതിഥി തൊഴിലാളികളുടെ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ടീമിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് എസ്ഐമാരുമുണ്ട്.
ആദ്യ കേസിൽ 18 പേരും രണ്ടാം കേസിൽ ആറ് പേരുമാണ് അറസ്റ്റിലായിരിക്കുന്നത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. നിലവിൽ 156 പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൂടുതൽ പേരെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുമെന്നും എസ്പി കാർത്തിക് പറഞ്ഞു.
അതേസമയം അതിഥി തൊഴിലാളികളുടെ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ടീമിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് എസ്ഐമാരുമുണ്ട്.