ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരിരുവരും ചേർന്നാണ്.
നേരത്തെ കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം തീർക്കാനാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. പട്ടണക്കാട്ടെ ആർഎസ്എസ് പ്രവർത്തനെ കൊന്നതിനുള്ള പ്രതികാരമെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആർഎസ്എസ് നേതാക്കളുടെ അറിവോടെയായിരുന്നു കൊലപാതകം. ചേർത്തലയിൽവച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ട് മാസം മുൻപ് ആസൂത്രണം തുടങ്ങിയിരുന്നു. കൊലപ്പെടുത്താൻ ഏഴംഗ സംഘത്തെയും നിയോഗിച്ചിരുന്നു.
കൊലയ്ക്കുശേഷം സംഘാംഗങ്ങൾ രണ്ടു ടീമായി തിരിഞ്ഞ് രക്ഷപ്പെട്ടു. രക്ഷപ്പെടാനും നേതാക്കളുടെ സഹായം ലഭിച്ചിരുന്നു. കേസിൽ 16 പ്രതികളാണ് ഉള്ളതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം തീർക്കാനാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. പട്ടണക്കാട്ടെ ആർഎസ്എസ് പ്രവർത്തനെ കൊന്നതിനുള്ള പ്രതികാരമെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആർഎസ്എസ് നേതാക്കളുടെ അറിവോടെയായിരുന്നു കൊലപാതകം. ചേർത്തലയിൽവച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ട് മാസം മുൻപ് ആസൂത്രണം തുടങ്ങിയിരുന്നു. കൊലപ്പെടുത്താൻ ഏഴംഗ സംഘത്തെയും നിയോഗിച്ചിരുന്നു.
കൊലയ്ക്കുശേഷം സംഘാംഗങ്ങൾ രണ്ടു ടീമായി തിരിഞ്ഞ് രക്ഷപ്പെട്ടു. രക്ഷപ്പെടാനും നേതാക്കളുടെ സഹായം ലഭിച്ചിരുന്നു. കേസിൽ 16 പ്രതികളാണ് ഉള്ളതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.