+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാഗാലൻഡിൽ അഫ്സ്പാ പിൻവലിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി

കൊഹിമ: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ അഫ്സ്പാ നാഗാലന്‍ഡില്‍ നിന്നും പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിക്കുന്നു. കേന്
നാഗാലൻഡിൽ അഫ്സ്പാ പിൻവലിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി
കൊഹിമ: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ അഫ്സ്പാ നാഗാലന്‍ഡില്‍ നിന്നും പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദര്‍ശിച്ചതിനു ശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആണ് ഇക്കാര്യം അറിയിച്ചത്.

സമിതിക്ക് 45 ദിവസത്തെ സമയമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നല്‍കുക. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അഫ്സ്പാ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വെടിവയ്പ്പിന് ഉത്തരവാദികളായ സൈനിക യൂണിറ്റിനും സൈനികര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചും അമിത്ഷായുമായി നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നും നാഗാലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.

നാഗാലന്‍ഡില്‍ അടുത്തിടെയുണ്ടായ വെടിവയ്പ്പിലും തുടര്‍ന്ന് നടന്ന പ്രതിഷേധത്തിലും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അഫ്സ്പാ പിന്‍വലിക്കണമെന്ന് സംസ്ഥാനത്ത് വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു.
More in Latest News :