ന്യൂഡൽഹി: മധ്യപ്രദേശിലും ഹിമാചല്‍പ്രദേശിലും ആദ്യമായി ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നും മധ്യപ്രദേശില്‍ മടങ്ങിയെത്തിയ എട്ടുപേര്‍ക്കാണ് മധ്യപ്രദേശില്‍ രോഗം സ്ഥിരീകരിച്ചത്. ജീനോം സീക്വന്‍സിംഗിനായി അയച്ച ഒന്‍പത് സാംപിളുകളില്‍ നിന്നും ഒരു കേസാണ് ഹിമാചലില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്ത എട്ട് പേരില്‍ മൂന്ന് പേര് അമേരിക്കയില്‍ നിന്നും രണ്ടു പേര് യുകെയില്‍ നിന്നും രണ്ടുപേര്‍ ടാന്‍സാനിയയില്‍ നിന്നും ഒരാള്‍ ഖാനയില്‍ നിന്നും വന്നവരാണ്.
ഇവരില്‍ ആറു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ബാക്കിയുള്ള രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല.എങ്കിലും ഇവര്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്.
ഹിമാചലില്‍ കാനഡയില്‍ നിന്നും മടങ്ങിയെത്തിയ യുവതിയിലാണ് ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്.
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108 പേരാണ ഇവിടെ ചികിത്സയില്‍ കഴിയുന്നത്. 79 ഒമിക്രോണ്‍ ബാധിതരുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.
മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്ത എട്ട് പേരില്‍ മൂന്ന് പേര് അമേരിക്കയില്‍ നിന്നും രണ്ടു പേര് യുകെയില്‍ നിന്നും രണ്ടുപേര്‍ ടാന്‍സാനിയയില്‍ നിന്നും ഒരാള്‍ ഖാനയില്‍ നിന്നും വന്നവരാണ്.
ഇവരില്‍ ആറു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ബാക്കിയുള്ള രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല.എങ്കിലും ഇവര്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്.
ഹിമാചലില്‍ കാനഡയില്‍ നിന്നും മടങ്ങിയെത്തിയ യുവതിയിലാണ് ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്.
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108 പേരാണ ഇവിടെ ചികിത്സയില്‍ കഴിയുന്നത്. 79 ഒമിക്രോണ്‍ ബാധിതരുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.