ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു(90) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരെ പോരാടി ജനശ്രദ്ധ നേടിയ ബിഷപ്പ് ടുട്ടുവിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.
കറുത്തവര്‍ഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പാണ് ടുട്ടു. 1984ലാണ് അദ്ദേഹം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത്. മറ്റ് നിരവധി പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ദാരിദ്ര്യം, എയ്ഡ്സ്, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും അദ്ദേഹം പ്രചാരണം നടത്തി. 1931 ഒക്ടോബര്‍ ഏഴിന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്. 1976 മുതല്‍ 1978 വരെ സൗത്ത് ആഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി ജനറലായി ഡെസ്മണ്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കറുത്തവര്‍ഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പാണ് ടുട്ടു. 1984ലാണ് അദ്ദേഹം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത്. മറ്റ് നിരവധി പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ദാരിദ്ര്യം, എയ്ഡ്സ്, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും അദ്ദേഹം പ്രചാരണം നടത്തി. 1931 ഒക്ടോബര്‍ ഏഴിന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്. 1976 മുതല്‍ 1978 വരെ സൗത്ത് ആഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി ജനറലായി ഡെസ്മണ്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.