ന്യൂഡൽഹി: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിലാണ് അദ്ദേഹം വരുൺ സിംഗിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്.
ശൗര്യചക്ര സ്വീകരിച്ച ശേഷം വരുൺ സിംഗ് തന്റെ സ്കൂൾ പ്രിൻസിപ്പലിന് അയച്ച കത്തും മൻ കി ബാത്തിൽ പ്രധാനമന്ത്രി വായിച്ചു. വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിട്ടും തന്റെ വേരുകൾ അദ്ദേഹം മറന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരുൺ ആശുപത്രിയിൽ ആയിരുന്നപ്പോൾ സോഷ്യൽ മീഡിയയിൽ എന്റെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു. ഈ വർഷം ഓഗസ്റ്റിലാണ് അദ്ദേഹത്തിന് ശൗര്യ ചക്ര ലഭിച്ചത്. ഈ ബഹുമതിക്ക് ശേഷം, അദ്ദേഹം തന്റെ സ്കൂൾ പ്രിൻസിപ്പലിന് ഒരു കത്ത് എഴുതിയിരുന്നു.
വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിട്ടും തന്റെ വേരുകൾ പരിപോഷിപ്പിക്കാൻ അദ്ദേഹം മറന്നില്ല എന്നതായിരുന്നു ഈ കത്ത് വായിച്ചതിനുശേഷം എന്റെ മനസിൽ ആദ്യം തോന്നിയത്. രണ്ടാമത്, വരും തലമുറകളോട് അദ്ദേഹം കരുതൽ കാണിച്ചു. താൻ പഠിച്ച സ്കൂളിലെ വിദ്യാർഥികളുടെ ജീവിതവും ആഘോഷിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വരുൺ സിംഗ് ഒരിക്കൽ പോലും തന്റെ വീര്യത്തെക്കുറിച്ച് വീമ്പിളക്കിയിട്ടില്ലെന്നും പകരം തന്റെ പരാജയങ്ങളെ പരാമർശിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് സംയുക്ത സൈനികമേധാവി ബിപിൻ റാവത്തും ഭാര്യയും സൈനികരും മരിച്ചത്. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുത്ത ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
ശൗര്യചക്ര സ്വീകരിച്ച ശേഷം വരുൺ സിംഗ് തന്റെ സ്കൂൾ പ്രിൻസിപ്പലിന് അയച്ച കത്തും മൻ കി ബാത്തിൽ പ്രധാനമന്ത്രി വായിച്ചു. വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിട്ടും തന്റെ വേരുകൾ അദ്ദേഹം മറന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരുൺ ആശുപത്രിയിൽ ആയിരുന്നപ്പോൾ സോഷ്യൽ മീഡിയയിൽ എന്റെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു. ഈ വർഷം ഓഗസ്റ്റിലാണ് അദ്ദേഹത്തിന് ശൗര്യ ചക്ര ലഭിച്ചത്. ഈ ബഹുമതിക്ക് ശേഷം, അദ്ദേഹം തന്റെ സ്കൂൾ പ്രിൻസിപ്പലിന് ഒരു കത്ത് എഴുതിയിരുന്നു.
വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിട്ടും തന്റെ വേരുകൾ പരിപോഷിപ്പിക്കാൻ അദ്ദേഹം മറന്നില്ല എന്നതായിരുന്നു ഈ കത്ത് വായിച്ചതിനുശേഷം എന്റെ മനസിൽ ആദ്യം തോന്നിയത്. രണ്ടാമത്, വരും തലമുറകളോട് അദ്ദേഹം കരുതൽ കാണിച്ചു. താൻ പഠിച്ച സ്കൂളിലെ വിദ്യാർഥികളുടെ ജീവിതവും ആഘോഷിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വരുൺ സിംഗ് ഒരിക്കൽ പോലും തന്റെ വീര്യത്തെക്കുറിച്ച് വീമ്പിളക്കിയിട്ടില്ലെന്നും പകരം തന്റെ പരാജയങ്ങളെ പരാമർശിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് സംയുക്ത സൈനികമേധാവി ബിപിൻ റാവത്തും ഭാര്യയും സൈനികരും മരിച്ചത്. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുത്ത ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.