തിരുവനന്തപുരം: പോത്തൻകോട് പിതാവിനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ. ഫൈസൽ, റിയാസ്, ആഷിഖ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് കാർ യാത്രികരായ പിതാവിനെയും കൗമാരക്കാരിയായ മകളെയും ഇവർ ആക്രമിച്ചത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം ഇവർ വന്ന വാഹനം തടഞ്ഞു നിർത്തി. തുടർന്ന് അസഭ്യം പറഞ്ഞതിന് ശേഷം പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയും ചെകിടത്ത് അടിച്ച് മുടിയില്‍ കുത്തി പിടിക്കുകയും ചെയ്തു. പിതാവിനെയും ഇവർ മര്‍ദിച്ചു.
പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് കാർ യാത്രികരായ പിതാവിനെയും കൗമാരക്കാരിയായ മകളെയും ഇവർ ആക്രമിച്ചത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം ഇവർ വന്ന വാഹനം തടഞ്ഞു നിർത്തി. തുടർന്ന് അസഭ്യം പറഞ്ഞതിന് ശേഷം പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയും ചെകിടത്ത് അടിച്ച് മുടിയില്‍ കുത്തി പിടിക്കുകയും ചെയ്തു. പിതാവിനെയും ഇവർ മര്‍ദിച്ചു.
പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.