ന്യൂഡൽഹി: കോവിഡ് വകഭേദമായ ഒമിക്രോൺ കേസുകൾ ദ്രുതഗതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ കൗമാരക്കാരിൽ വാക്സിനേഷൻ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
രാത്രി 9.45 ന് അടിയന്തരമായി രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
12 വയസിനും 18 നും ഇടയിലുള്ള കൗമാരക്കാർക്കാണ് വാക്സിൻ നൽകുന്നത്. ഇതിന് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. ഭാരത് ബയോടെകിന്റെ വാക്സിനാണ് നൽകുന്നത്. ജനുവരി മൂന്നാം തീയതി തിങ്കളാഴ്ച മുതലാണ് കൗമാരക്കാരുടെ വാക്സിനേഷൻ ആരംഭിക്കുന്നത്.
മൂന്നാം ഡോസ് ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും അറുപത് വയസിനു മുകളിലുള്ള ഗുരുതര ആരോഗ്യപ്രശ്നമുള്ളവർക്കുമാണ് നൽകുന്നത്. ജനുവരി 10 ാം തീയതി മുതൽ മൂന്നാം ഡോസ് നൽകിത്തുടങ്ങും. കോവിഡ് വ്യാപനത്തെ നേരിടാൻ ഭീതിയല്ല ജാഗ്രതയാണ് ആവശ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാത്രി 9.45 ന് അടിയന്തരമായി രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
12 വയസിനും 18 നും ഇടയിലുള്ള കൗമാരക്കാർക്കാണ് വാക്സിൻ നൽകുന്നത്. ഇതിന് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. ഭാരത് ബയോടെകിന്റെ വാക്സിനാണ് നൽകുന്നത്. ജനുവരി മൂന്നാം തീയതി തിങ്കളാഴ്ച മുതലാണ് കൗമാരക്കാരുടെ വാക്സിനേഷൻ ആരംഭിക്കുന്നത്.
മൂന്നാം ഡോസ് ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും അറുപത് വയസിനു മുകളിലുള്ള ഗുരുതര ആരോഗ്യപ്രശ്നമുള്ളവർക്കുമാണ് നൽകുന്നത്. ജനുവരി 10 ാം തീയതി മുതൽ മൂന്നാം ഡോസ് നൽകിത്തുടങ്ങും. കോവിഡ് വ്യാപനത്തെ നേരിടാൻ ഭീതിയല്ല ജാഗ്രതയാണ് ആവശ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.