കോട്ടയം: നഗരമധ്യത്തില്‍ മദ്യപന്റെ അതിക്രമം. ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും തടയാനെത്തിയ ആളെയും തലയ്ക്കടിച്ചുവീഴ്ത്തി.
പോലീസ് നോക്കിനിൽക്കെയായിരുന്നു ഇയാളുടെ അഴിഞ്ഞാട്ടം. തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേര്‍ന്ന് തെരുവില്‍ കഴിയുന്ന ബാബുവാണ് അക്രമം നടത്തിയത്.
ബാബുവും ഒപ്പമുള്ള സ്ത്രീയും മദ്യപിച്ച ശേഷം വാക്കുതര്‍ക്കമുണ്ടായതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സ്ത്രീയെ ഇയാൾ ക്രൂരമായി മർദിച്ചു. ഇവരുടെ ശരീരത്തിലെ രക്തം തുടയ്ക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ തല ബാബു അടിച്ചുപൊട്ടിച്ചു.
തടയാനെത്തിയവര്ക്കുനേരെ വെട്ടുകത്തി വീശി. പോലീസിന്റെ കൺമുന്നിലാണ് അതിക്രമം നടന്നത്. വഴിപോക്കർക്കു നേരെയും ഇയാൾ പാഞ്ഞടുത്തു. നഗ്നതാ പ്രദർശനവും നടത്തി. അര മണിക്കൂറോളം ഇവിടെ ഗതാഗത സ്തംഭനമുണ്ടായി.
അക്രമം തടയാനോ ഇയാളെ പിടിച്ചുകൊണ്ടുപോകാനോ പോലീസ് ആദ്യം ശ്രമിച്ചില്ല. വീണ്ടും ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസുകാരെത്തിയത്.
ബൈക്കിലെത്തിയ പോലീസുകാരിൽ ഒരാളാണ് അക്രമിയെ പിടിക്കാൻ ശ്രമിച്ചത്. ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയ ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് നോക്കിനിൽക്കെയായിരുന്നു ഇയാളുടെ അഴിഞ്ഞാട്ടം. തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേര്‍ന്ന് തെരുവില്‍ കഴിയുന്ന ബാബുവാണ് അക്രമം നടത്തിയത്.
ബാബുവും ഒപ്പമുള്ള സ്ത്രീയും മദ്യപിച്ച ശേഷം വാക്കുതര്‍ക്കമുണ്ടായതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സ്ത്രീയെ ഇയാൾ ക്രൂരമായി മർദിച്ചു. ഇവരുടെ ശരീരത്തിലെ രക്തം തുടയ്ക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ തല ബാബു അടിച്ചുപൊട്ടിച്ചു.
തടയാനെത്തിയവര്ക്കുനേരെ വെട്ടുകത്തി വീശി. പോലീസിന്റെ കൺമുന്നിലാണ് അതിക്രമം നടന്നത്. വഴിപോക്കർക്കു നേരെയും ഇയാൾ പാഞ്ഞടുത്തു. നഗ്നതാ പ്രദർശനവും നടത്തി. അര മണിക്കൂറോളം ഇവിടെ ഗതാഗത സ്തംഭനമുണ്ടായി.
അക്രമം തടയാനോ ഇയാളെ പിടിച്ചുകൊണ്ടുപോകാനോ പോലീസ് ആദ്യം ശ്രമിച്ചില്ല. വീണ്ടും ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസുകാരെത്തിയത്.
ബൈക്കിലെത്തിയ പോലീസുകാരിൽ ഒരാളാണ് അക്രമിയെ പിടിക്കാൻ ശ്രമിച്ചത്. ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയ ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.