പോണ്ടിച്ചേരി: ഇടപാടുകാരുടെ സ്വർണാഭരണം മോഷ്ടിച്ച ബാങ്ക് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പോണ്ടിച്ചേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ കാഷ്യറെയും അസിസ്റ്റന്റ് കാഷ്യറെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബാങ്കിൽ പണയം വച്ച സ്വർണം തിരികെയെടുക്കാൻ ഒരാൾ എത്തിയിരുന്നു. എന്നാൽ ഇയാൾക്ക് ലഭിച്ചത് മുക്കുപണ്ടമായിരുന്നു. തുടർന്ന് ഇയാൾ ബാങ്കിന്റെ ഉന്നതഉദ്യോഗസ്ഥർ പരാതി നൽകി. ഇതേതുടർന്ന് നടത്തിയ സമഗ്രമായ പരിശോധനയിലാണ് കള്ളത്തരം പുറത്തായത്.
പിന്നീട് ബാങ്ക് അധികൃതർ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ബാങ്കിലെ കാഷ്യറായ ഗണേശനും അസിസ്റ്റന്റ് കാഷ്യർ വിജയകുമാറും നാനൂറോളം പവൻ ആഭരണങ്ങൾ ബാങ്കിൽ നിന്നും മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി.
പോലീസ് നടത്തിയ അന്വേഷണത്തിൽ 1.19 കോടി രൂപയുടെ സ്വർണങ്ങൾ പോലീസ് കണ്ടെത്തി. ഇവർ രണ്ടുപേരും റിമാൻഡിലാണ്. ബാങ്കിലെ മറ്റ് ചില ജീവനക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബാങ്കിൽ പണയം വച്ച സ്വർണം തിരികെയെടുക്കാൻ ഒരാൾ എത്തിയിരുന്നു. എന്നാൽ ഇയാൾക്ക് ലഭിച്ചത് മുക്കുപണ്ടമായിരുന്നു. തുടർന്ന് ഇയാൾ ബാങ്കിന്റെ ഉന്നതഉദ്യോഗസ്ഥർ പരാതി നൽകി. ഇതേതുടർന്ന് നടത്തിയ സമഗ്രമായ പരിശോധനയിലാണ് കള്ളത്തരം പുറത്തായത്.
പിന്നീട് ബാങ്ക് അധികൃതർ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ബാങ്കിലെ കാഷ്യറായ ഗണേശനും അസിസ്റ്റന്റ് കാഷ്യർ വിജയകുമാറും നാനൂറോളം പവൻ ആഭരണങ്ങൾ ബാങ്കിൽ നിന്നും മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി.
പോലീസ് നടത്തിയ അന്വേഷണത്തിൽ 1.19 കോടി രൂപയുടെ സ്വർണങ്ങൾ പോലീസ് കണ്ടെത്തി. ഇവർ രണ്ടുപേരും റിമാൻഡിലാണ്. ബാങ്കിലെ മറ്റ് ചില ജീവനക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്.