തിരുവനന്തപുരം: രഞ്ജിത്ത് വധക്കേസ് പ്രതികൾ സംസ്ഥാനം വിട്ടത് പോലീസ് വീഴ്ച മൂലമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സർക്കാരിനെ സ്വാധീനിച്ചു.
സംസ്ഥാനത്തെ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പട്ടിക തയാറാക്കുമ്പോൾ പാർട്ടി പരിഗണിക്കരുതെന്നും ആർഎസ്എസിൽ പ്രവർത്തിച്ചു എന്നതുകൊണ്ട് ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം രഞ്ജിത്ത് വധക്കേസ് പ്രതികൾക്കായി പോലീസ് അന്വേഷണം തമിഴ്നാടിന് പുറമേ കർണാടകയിലേക്കും വ്യാപിപ്പിച്ചു. പ്രതികൾക്ക് എസ്ഡിപിഐ നേതൃത്വത്തിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം.
പ്രതികൾ സംസ്ഥാനം വിട്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാക്കറെ സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്തെ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പട്ടിക തയാറാക്കുമ്പോൾ പാർട്ടി പരിഗണിക്കരുതെന്നും ആർഎസ്എസിൽ പ്രവർത്തിച്ചു എന്നതുകൊണ്ട് ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം രഞ്ജിത്ത് വധക്കേസ് പ്രതികൾക്കായി പോലീസ് അന്വേഷണം തമിഴ്നാടിന് പുറമേ കർണാടകയിലേക്കും വ്യാപിപ്പിച്ചു. പ്രതികൾക്ക് എസ്ഡിപിഐ നേതൃത്വത്തിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം.
പ്രതികൾ സംസ്ഥാനം വിട്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാക്കറെ സ്ഥിരീകരിച്ചിരുന്നു.