തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ നിലപാട് മാറ്റി സിപിഐ. പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണമെന്ന് പാർട്ടി ആവശ്യപ്പെടും. ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎമ്മിനെ ഇക്കാര്യം അറിയിക്കും. കെ റെയിൽ പദ്ധതിക്കെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന സമ്മർദത്തെ തുടർന്നാണ് നിലപാടിൽ വ്യതിയാനം സംഭവിച്ചത്.
പദ്ധതിയുടെ രൂപരേഖ കണ്ടതിനു ശേഷം പാർട്ടിയുടെ തുടർ നിലപാട് തീരുമാനിക്കും. പാർട്ടിയുടെ പുതിയ നിലപാട് സിപിഎം നേതൃത്വത്തെ അറിയിക്കും. എന്നാൽ രൂപരേഖ കണ്ട് അന്തിമ തീരുമാനം എടുക്കുന്നതുവരെ കെ റെയിലിന് എതിരെ പരസ്യ പ്രതികരണം നടത്തില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ സിപിഎം അനുകൂല സംഘടനയായിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പദ്ധതിയുടെ രൂപരേഖ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ രൂപരേഖ പുറത്തുവിടാന്‍ തയറായിരുന്നില്ല. രൂപരേഖ ഒരു രഹസ്യ രേഖയാണെന്നും ഇത് പൊതുമണ്ഡലത്തില്‍ വരുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നുമാണ് കെ റെയില്‍ എംഡി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിപിഐ നിലപാട് മാറ്റിയതോടെ രൂപരേഖ പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിരായേക്കും.
പദ്ധതിയുടെ രൂപരേഖ കണ്ടതിനു ശേഷം പാർട്ടിയുടെ തുടർ നിലപാട് തീരുമാനിക്കും. പാർട്ടിയുടെ പുതിയ നിലപാട് സിപിഎം നേതൃത്വത്തെ അറിയിക്കും. എന്നാൽ രൂപരേഖ കണ്ട് അന്തിമ തീരുമാനം എടുക്കുന്നതുവരെ കെ റെയിലിന് എതിരെ പരസ്യ പ്രതികരണം നടത്തില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ സിപിഎം അനുകൂല സംഘടനയായിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പദ്ധതിയുടെ രൂപരേഖ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ രൂപരേഖ പുറത്തുവിടാന്‍ തയറായിരുന്നില്ല. രൂപരേഖ ഒരു രഹസ്യ രേഖയാണെന്നും ഇത് പൊതുമണ്ഡലത്തില്‍ വരുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നുമാണ് കെ റെയില്‍ എംഡി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിപിഐ നിലപാട് മാറ്റിയതോടെ രൂപരേഖ പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിരായേക്കും.