കൊച്ചി: എറണാകുളം കാലടിയിൽ രണ്ടു സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിലനിന്നിരുന്ന സിപിഐ-സിപിഎം സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്ന് കരുതുന്നു.
കഴിഞ്ഞ രാത്രിയാണ് സംഘർഷമുണ്ടായത്. സിപിഎം പ്രവർത്തകരിൽ ചിലർ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. നിരവധി വാഹനങ്ങൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീട് അക്രമികൾ തകർത്തു
സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചതെന്നും സിപിഐ നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ രാത്രിയാണ് സംഘർഷമുണ്ടായത്. സിപിഎം പ്രവർത്തകരിൽ ചിലർ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. നിരവധി വാഹനങ്ങൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീട് അക്രമികൾ തകർത്തു
സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചതെന്നും സിപിഐ നേതാക്കൾ ആരോപിച്ചു.