തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റിലെ ഓഫിസിൽ ശുചിമുറി നിർമിക്കാൻ 4.10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സെക്രട്ടേറിയറ്റ് ഒന്നാം അനക്സ് മന്ദിരത്തിലെ മന്ത്രിയുടെ ഓഫീസിലാണ് അത്യാധുനിക ശുചിമുറി നിർമ്മിക്കാൻ ഭരണാനുമതി നൽകി പൊതുഭരണ ഹൗസ് കീപ്പിംഗ് ബി വകുപ്പ് ഉത്തരവിറക്കിയത്.
ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീടു നിർമ്മിച്ചു നൽകാൻ ലൈഫ് മിഷൻ വഴി അനുവദിക്കുന്നത് നാല് ലക്ഷം രൂപ മാത്രമായിരിക്കെയാണ് മന്ത്രിയുടെ ഓഫീസിനകത്ത് ശുചിമുറി നിർമിക്കാൻ മാത്രമായി 4.10 ലക്ഷം രൂപ ചെലവിടുന്നതെന്ന വിമർശനമാണുയരുന്നത്.
സെക്രട്ടേറിയറ്റ് ഒന്നാം അനക്സിൽ രണ്ട് മന്ത്രിമാർക്കേ ഓഫീസുള്ളൂ. സജി ചെറിയാന് പുറമേ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്റെ ഓഫീസും സെക്രട്ടേറിയറ്റ് ഒന്നാം അനക്സിലാണുള്ളത്.
ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീടു നിർമ്മിച്ചു നൽകാൻ ലൈഫ് മിഷൻ വഴി അനുവദിക്കുന്നത് നാല് ലക്ഷം രൂപ മാത്രമായിരിക്കെയാണ് മന്ത്രിയുടെ ഓഫീസിനകത്ത് ശുചിമുറി നിർമിക്കാൻ മാത്രമായി 4.10 ലക്ഷം രൂപ ചെലവിടുന്നതെന്ന വിമർശനമാണുയരുന്നത്.
സെക്രട്ടേറിയറ്റ് ഒന്നാം അനക്സിൽ രണ്ട് മന്ത്രിമാർക്കേ ഓഫീസുള്ളൂ. സജി ചെറിയാന് പുറമേ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്റെ ഓഫീസും സെക്രട്ടേറിയറ്റ് ഒന്നാം അനക്സിലാണുള്ളത്.