ന്യൂഡൽഹി: കാൺപൂരിൽ പെർഫ്യൂം വ്യവസായിയുടെ വീട്ടിൽനിന്നും നികുതി വകുപ്പ് ഉദ്യോഗസ്ഥർ 150 കോടിയിലേറെ രൂപ പിടിച്ചെടുത്തു. കേന്ദ്ര പരോക്ഷ നികുതി ബോർഡ് (സിബിഐസി) ചെയർമാൻ വിവേക് ജോഹ്രിയാണ് ഇക്കാര്യം അറിയിച്ചത്. സിബിഐസിയുടെ ചരിത്രത്തിൽ ഇത്രയുമധികം തുക പിടിച്ചെടുക്കുന്നത് ആദ്യമാണ്- അദ്ദേഹം പറഞ്ഞു.
സിബിഐസി പുറത്തുവിട്ട റെയ്ഡുമായി ബന്ധപ്പെട്ട ഫോട്ടോയിൽ രണ്ട് വലിയ അലമാര നിറച്ച് പണം ഇരിക്കുന്നതുകാണാം. നോട്ട് കെട്ടുകളെല്ലാം കടലാസ് കവറുകളിൽ പൊതിഞ്ഞ് മഞ്ഞ ടേപ്പ് ഒട്ടിച്ചാണ് സൂക്ഷിച്ചിരിക്കുന്നത്. ഓരോ ഫോട്ടോയിലും അത്തരം 30-ലധികം ബണ്ടിലുകൾ കാണാം.
മറ്റൊരു ഫോട്ടോയിൽ സിബിഐസി, ഐടി വകുപ്പ്, ചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ ഒരു മുറിയിൽ നോട്ട് കെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതു കാണാം. മൂന്ന് നോട്ട് എണ്ണൽ യന്ത്രങ്ങളും ദൃശ്യമാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐസി റെയ്ഡ് നടത്തിയത്.
സിബിഐസി പുറത്തുവിട്ട റെയ്ഡുമായി ബന്ധപ്പെട്ട ഫോട്ടോയിൽ രണ്ട് വലിയ അലമാര നിറച്ച് പണം ഇരിക്കുന്നതുകാണാം. നോട്ട് കെട്ടുകളെല്ലാം കടലാസ് കവറുകളിൽ പൊതിഞ്ഞ് മഞ്ഞ ടേപ്പ് ഒട്ടിച്ചാണ് സൂക്ഷിച്ചിരിക്കുന്നത്. ഓരോ ഫോട്ടോയിലും അത്തരം 30-ലധികം ബണ്ടിലുകൾ കാണാം.
മറ്റൊരു ഫോട്ടോയിൽ സിബിഐസി, ഐടി വകുപ്പ്, ചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ ഒരു മുറിയിൽ നോട്ട് കെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതു കാണാം. മൂന്ന് നോട്ട് എണ്ണൽ യന്ത്രങ്ങളും ദൃശ്യമാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐസി റെയ്ഡ് നടത്തിയത്.