കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി.ടി. തോമസിന്റെ ചിതാഭസ്മം മക്കള്‍ ഏറ്റുവാങ്ങി. രാവിലെ ഒമ്പതിന് മക്കളായ വിഷ്ണുവും വിവേകും പി.ടിയുടെ സഹോദരന് വര്‍ക്കിച്ചനും യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ജോസഫ് അലക്സും ചേര്‍ന്നാണ് രവിപുരം ശ്മശാനത്തില്‍നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങിയത്.
ചിതാഭസ്മം പിടിയുടെ പാലാരിവട്ടത്തെ വീട്ടില്‍ സൂക്ഷിക്കും. വരും ദിവസങ്ങളില്‍ പിടിയുടെ അമ്മയുടെ ഇടുക്കി ഉപ്പുതോടുള്ള കല്ലറയില്‍ ഒരു ഭാഗം ചിതാഭസ്മം നിക്ഷേപിക്കും. മൂന്നു ഭാഗം മൂന്നു നദികളില്‍ നിമജ്ജനം ചെയ്യും.
പി.ടിയുടെ ആഗ്രഹപ്രകാരം പുഷ്പചക്രങ്ങളും മറ്റും ഒഴിവാക്കിയായിരുന്നു അന്തിമോപചാരം നടന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് കൊച്ചി രവിപുരം ശ്മശാനത്തിൽ പി.ടിയുടെ ചിതയ്ക്ക് മക്കളായ വിഷ്ണുവും വിവേകും ചേര്‍ന്ന് തീ കൊളുത്തിയത്.
ചിതാഭസ്മം പിടിയുടെ പാലാരിവട്ടത്തെ വീട്ടില്‍ സൂക്ഷിക്കും. വരും ദിവസങ്ങളില്‍ പിടിയുടെ അമ്മയുടെ ഇടുക്കി ഉപ്പുതോടുള്ള കല്ലറയില്‍ ഒരു ഭാഗം ചിതാഭസ്മം നിക്ഷേപിക്കും. മൂന്നു ഭാഗം മൂന്നു നദികളില്‍ നിമജ്ജനം ചെയ്യും.
പി.ടിയുടെ ആഗ്രഹപ്രകാരം പുഷ്പചക്രങ്ങളും മറ്റും ഒഴിവാക്കിയായിരുന്നു അന്തിമോപചാരം നടന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് കൊച്ചി രവിപുരം ശ്മശാനത്തിൽ പി.ടിയുടെ ചിതയ്ക്ക് മക്കളായ വിഷ്ണുവും വിവേകും ചേര്‍ന്ന് തീ കൊളുത്തിയത്.