+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രിമിനലുകൾക്ക് എട്ടിന്‍റെ പണി; മണിച്ചിത്രത്താഴിട്ട് പൂട്ടാൻ പോലീസ്

തിരുവനന്തപുരം: ആലപ്പുഴയില്‍ അടുത്തിടെ നടന്ന രാഷ്ട്രിയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേ
ക്രിമിനലുകൾക്ക് എട്ടിന്‍റെ പണി; മണിച്ചിത്രത്താഴിട്ട് പൂട്ടാൻ പോലീസ്
തിരുവനന്തപുരം: ആലപ്പുഴയില്‍ അടുത്തിടെ നടന്ന രാഷ്ട്രിയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുക.

ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ കേസില്‍ പ്രതികളായി ഉള്‍പ്പെടുത്തണമെന്നും വാറന്‍റ് പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും അറസ്റ്റ് ചെയ്യണമെന്നുമാണ് നിര്‍ദേശം. ജാമ്യത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. ഇവര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.

അടുത്തിടെ കേരളത്തിൽ നടന്നിട്ടുള്ള കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി അവരെ സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം ലഭിക്കുന്ന സ്രോതസ് കണ്ടെത്താൻ ആവശ്യമായ അന്വേഷണം നടത്തി മേൽനടപടി സ്വീകരിക്കും.

കൂടാതെ, സമൂഹമാധ്യമങ്ങളിൽ കൂടി വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി.

ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ക്രമസമാധാനവിഭാഗം എഡിജിപിയും മേഖലാ ഐജിമാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദേശിച്ചു.
More in Latest News :